കടുത്തുരുത്തി: ഫീസ് അടയ്ക്കാനെത്തിയ പോളിടെക്നിക്ക് വിദ്യാര്‍ഥിയെ കോളജ് പ്രിന്‍സിപ്പള്‍ ജാതിപേര് വിളിച്ച് ആക്ഷേപിച്ചതായി പരാതി. മുട്ടുചിറ ഗവണ്മെന്റ് പോളിടെക്നിക്ക് കോളജിലെ പ്രിന്‍സിപ്പളിനെതിരെയാണ് കോളജിലെ രണ്ടംവര്ഷ കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായ ജെ. കിഷോര്‍കുമാര്‍ പരാതി നല്‍കിയത്.
പ്രിന്‍സിപ്പള്‍ തുടര്‍പഠനത്തിനുള്ള അനുമതി നിഷേധിക്കുന്നതായി കിഷോര്‍കുമാര്‍ കേന്ദ്ര സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ക്ക് നല്കിയ പരാതില്‍ പറയുന്നു. അച്ചന് മരിച്ചതോടെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കിഷോര്റിനെ ഉപരിപഠനത്തിനുള്ള പരീക്ഷയെഴുതിക്കാന്‍ പ്രിന്‍സിപ്പള്‍ അനുവദിക്കുന്നില്ലെന്നാണ് വിദ്യാര്‍ഥിയുടെ പരാതി.
മഞ്ഞപിത്തം ബാധിച്ചതിനെ തുടര്‍ന്ന് 30 ദിവസത്തോളം ആശുപത്രിയില്‍ കഴിയേണ്ടിവന്നു. അമ്മയ്ക്ക് സര്‍ജറിയും നടത്തേണ്ടി വന്നതിനാല്‍ സമയത്ത് ഫീസടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് കോളജിലെ അധ്യാപകരും വിദ്യാര്‍ഥികളും നല്കിയ പണമുപയോഗിച്ചു ഫീസ് അടയ്ക്കാനെത്തിയപ്പോളാണ് പ്രിന്‍സിപ്പള്‍ ഫീസ് അടയ്ക്കാന്‍ അനുവദിക്കാതിരുന്നത്. ഈ അവസരത്തില്‍ ജാതിപേര് വിളിച്ച് ആക്ഷേപിച്ചതായും കിഷോറിന്റെ പരാതിയലുണ്ട്.
തുടര്‍ന്ന് തന്റെ രക്ഷകര്‍ത്താവ് ഇതേക്കുറിച്ചു അന്വേഷിക്കാന്‍ കോളജില്‍ ചെന്നപ്പോള്‍ അപമാനിച്ചു വിടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: