കടുത്തുരുത്തി: വീട്ടില്‍ അതിക്രമിച്ച് കടന്ന് യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച നാലു പ്രതികളെ പോലീസ് പിടികൂടി. കാട്ടാംമ്പാക്ക് പൊട്ടമ്പില് പാറയില്‍ സനീഷ് (31)നെ വീട്ടില്‍കയറി കുത്തി പരിക്കേല്‍പ്പിച്ച കേസ്സിലാണ് പ്രതികളെ പിടികൂടിയത്. കാട്ടാംമ്പാക്ക് വെളളാപ്പക്കുഴില് എബിമോന് വി.കെ. (25), തുമ്പനായില്‍ അരുണ്‍ എസ് (28), മൂലേപ്പറമ്പില്‍ എം.കെ. സന്തോഷ് (38), കുന്നേല്‍ റോണി വര്‍ഗ്ഗീസ് (26) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി 9.45 നാണ് സംഭവം. സംഭവത്തെ പറ്റി പോലീസ് പറയുന്നത്: 2016 ഡിസംബറില്‍ കാട്ടാംമ്പാക്ക് പളളിയിലെ തിരുനാള്‍ ദിനത്തില്‍ സനീഷും ഒന്നാം പ്രതിയായ എബിമോനും തമ്മില്‍ വാക്കുത്തര്‍ക്കം നടന്നിരുന്നു .ഇതേതുടര്‍ന്ന് ഇവര്‍ തമ്മില്‍ വിരോധം നിലനിന്നിരുന്നു. തിങ്കളാഴ്ച വൈകിട്ട് എബിമോനും കൂട്ടൂകാരും ഞീഴൂര്‍ ഷാപ്പില് മദ്യപിക്കുന്നതിനായി എത്തി. ഇവര്‍ ഷാപ്പില്ലെത്തുമ്പോള് സനീഷും അവിടെയുണ്ടായിരുന്നു. അവിടെ വെച്ച് സനീഷുമായി പ്രതികള്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഷാപ്പില് നിന്നും പോയ സനീഷിനെ ഇന്‍ഡിക്ക കാറില്‍ പിന്തുടര്‍ന്ന പ്രതികള്‍ വീട്ടില്‍നിന്നും വിളിച്ചിറക്കി കുത്തുകയായിരുന്നു. എബിമോനാണ് കുത്തിയെതെന്ന് സനീഷ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നെഞ്ചിന് താഴെ ആഴത്തില്‍ മുറിവേറ്റ സനീഷ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. പ്രതികളെ കാട്ടാംമ്പാക്കിലെ വിവിധയിടങ്ങളില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കാട്ടാംമ്പാക്ക് പളളിക്ക് സമീപത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. കുത്താനുപയോഗിച്ച കത്തി ഒന്നാം പ്രതിയുടെ വീട്ടില്‍ നിന്നും പോലീസിന് ലഭിച്ചു. കാറിലെയും കത്തിയിലെയും രക്തക്കറ ഫോറന്‍സിക് പരിശോധനയക്ക് വിധേയമാക്കിയതായി കടുത്തുരുത്തി സിഐ കെ.പി തോംസണ്‍ അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്ഐമാരായ ജി .പ്രദീപ്, കെ.കെ ഷംസു എന്നിവര്‍ ചേര്‍ന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: