എരുമേലി: സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന ലൈഫ് മിഷന് പാര്‍പ്പിട പദ്ധതിയില്‍ എരുമേലി ഗ്രാമപഞ്ചായത്തിലെ ലിസ്റ്റില്‍ ക്രമക്കേട് വ്യാപകമാണെന്ന് മുക്കൂട്ടുതറ വാര്‍ഡംഗം പ്രകാശ് പുളിക്കന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
വാടകക്ക് താമസിക്കുന്നവര്‍,ചോര്‍ന്നൊലിക്കുന്ന വീട്, പടുതകൊണ്ടുള്ള കുടില്‍, വാസയോഗ്യമല്ലാത്ത വീട് എന്നിവ ഒഴിവാക്കി പദ്ധതി വിഭാവനം ചെയ്ത മാനദണ്ഡങ്ങള്‍ പലതും കാറ്റില്‍ പറത്തിയാണ് അനര്‍ഹരായ നിരവധി പേരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2013ലെ കേന്ദ്ര സര്‍ക്കാര്‍ സെന്‍സ് ലിസ്റ്റും, ഗ്രാമസഭ ലിസ്റ്റും ചേര്‍ത്ത് ലൈഫ് മിഷന് പദ്ധതി പ്രകാരം പുതിയ ലിസ്റ്റ് തയ്യാറാക്കണമെന്ന വ്യവസ്ഥ അട്ടിമറിച്ചാണ് അര്‍ഹരായ നിരവധി പേരെ ഒഴിവാക്കി കരട്ലിസ്റ്റ് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കുടുംബശ്രീ വഴി തയ്യാറാക്കിയ ലിസ്റ്റില്‍ അപ്പീല്‍ നല്‍കാനുള്ള തീയതി ഇന്നവസാനിക്കുകയും ചെയ്യും. പഞ്ചായത്തിലെ അപ്പീല്‍ കമ്മറ്റി ലിസ്റ്റ് ഈ മാസം 20ന് തരംതിരിച്ച് 25ന് കളക്ടര്‍ക്ക് നല്‍കും.
കളക്ടര്‍ക്ക് 5ദിവസത്തിനുള്ളില്‍ ലഭിക്കുന്ന പരാതിയിന്മേല് നടപടിയെടുത്ത് 30ന് അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും സെപ്തംബര്‍ 1മുതല്‍ 20വരെ നടക്കുന്ന ഗ്രാമസഭകളില്‍ ലിസ്റ്റ് അവതരിപ്പിച്ച് 30ന് അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കാനിരിക്കെയാണ് പഞ്ചായത്തിലെ പാര്‍പ്പിട പദ്ധതിയില്‍ വ്യാപകമായ ക്രമക്കേട് നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 23 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ വീടില്ലാത്തവര്‍ 154, ഭൂമിയില്ലാത്തവര്‍ 525പേരുടെ അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്.
വാര്ഡംഗങ്ങളെപ്പോലും അറിയിക്കാതെയും ഉള്‍പ്പെടുത്താതെയും നടത്തിയ സര്‍വ്വേ വന്പരാജയമായെന്നും പ്രകാശ് പുളിക്കന്‍ പറഞ്ഞു. ഭൂരിഭാഗം ജനങ്ങളും പദ്ധതി തന്നെ അറിഞ്ഞിട്ടില്ലെന്നും പുതിയ അപേക്ഷക്കും, അപ്പീല്‍ നല്‍കാനും ജനങ്ങള്‍ക്ക് കൂടുതല്‍ സാവകാശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: