തൃശൂര്‍: കേരളത്തില്‍ കറുത്തവന് രക്ഷയില്ലെന്ന് കെപിഎംഎസ്. വിനായകനു ശേഷം വണ്ടിപ്പെരിയാര്‍ പോലീസ് മുരുകനെന്ന യുവാവിനെ ആളെ തെറ്റി കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ച് പോലീസ് സേനയുടെ പ്രാഗത്ഭ്യം വീണ്ടും തെളിയിച്ചു. ക്വട്ടേഷന്‍ സംഘങ്ങളുടെ നിലവാരത്തിലേക്ക് അധ:പതിച്ച ക്രിമിനലുകളായ പോലീസുകാരെ ഉടന്‍ കണ്ടെത്തി ശിക്ഷിക്കാന്‍ നടപടിയുണ്ടായില്ലെങ്കില്‍ ഭരണകൂടഭീകരതക്കെതിരായ വിമോചനപ്പോരാട്ടത്തിന് ജനങ്ങള്‍ തെരുവിലിറങ്ങേണ്ടി വരും.
കൂലിപ്പണി ചെയ്ത് ഉപജീവനം കണ്ടെത്തുന്ന മുരുകനെ നിരുത്തരവാദപരമായി കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്ദ്ദിച്ചതിനുത്തരവാദികളായ പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്പെക്ടറേയും പോലീസുകാരെയും ഡിസ്മിസ് ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറാകണം. കേരളത്തില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ മരണപ്പെട്ടവരില്‍ പന്ത്രണ്ടു പേരും പട്ടികജാതിക്കാരാണ്.
പോലീസിന്റെ നരനായാട്ടിനിരകളാകുന്നതും പട്ടിക വിഭാഗക്കാര്‍ തന്നെയാണ്. ഇന്ത്വന്‍ ഭരണഘടന നിയമം വഴി ചുമതലപ്പെടുത്തിയിട്ടുള്ള പട്ടികവിഭാഗ ജനതയുടെ രക്ഷാകര്‍തൃസ്ഥാനം സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും അവഗണിക്കുകയാണെന്നും കെ.പി.എം.എസ് ഉപദേശക സമിതി ചെയര്മാന് ടി.വി. ബാബു കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: