തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളി മുരുകന് ചികിത്സ നിഷേധിച്ച എല്ലാ ആശുപത്രി അധികൃതര്‍ക്കെതിരെയും മനഃപൂര്‍വ്വമായ നരഹത്യക്ക് കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.എസ്. രാജീവ് ആവശ്യപ്പെട്ടു.
ഒരു മനുഷ്യ ജീവന് വച്ച് സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ പന്താടുകയാണ് ചെയ്തത്. മെഡിക്കല്‍ കോളജില്‍ നിന്നു ശ്രീചിത്രാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് രോഗിയെ റഫര്‍ ചെയ്യാതെ മറ്റൊരു ആശുപത്രിയിലേക്ക് പോകാന്‍ പറഞ്ഞ മെഡിക്കല്‍ കോളജ് ഉദ്യോഗസ്ഥരുടെ നടപടി എത്തിക്സിന് നിരക്കാത്തതാണ്. ഇതും അന്വേഷണ പരിധിയില്‍ കൊണ്ട് വരണം. കേന്ദ്ര സര്‍ക്കാര്‍ ട്രോമോ കെയര്‍ സംവിധാനത്തിന് നല്കിയ കോടിക്കണക്കിന് രൂപ എന്ത് ചെയ്തു എന്ന് പറയാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
അന്യ സംസ്ഥാന തൊഴിലാളിയുടെ മരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് വകുപ്പ് മന്ത്രിക്ക് മാറി നില്ക്കാന് സാധിക്കുകയില്ലെന്നും അടിയന്തിരമായി മുരുകന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്കാന് തയ്യാറാവണമെന്നും ആര്.എസ്. രാജീവ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: