ബെയ്ജിംഗ്: ഇന്ത്യന്‍ സൈന്യത്തിനെതിരെ വീണ്ടും ആരോപണവുമായി ചൈന രംഗത്ത്. ദോക്ലാമിൽ ഇന്ത്യയുടെ 53 സൈനികർ തമ്പടിച്ചിരിക്കുകയാണെന്ന് ചൈനീസ് മന്ത്രാലയം ആരോപിച്ചു. ബുൾഡോസറുകളുമായിട്ടാണ് ഇന്ത്യൻ സൈന്യം നിലയുറപ്പിച്ചിരിക്കുന്നതെന്നാണ് ചൈന പറയുന്നത്.
ഇന്ത്യന്‍ സൈനികര്‍ ചൈനീസ് അതിര്‍ത്തിയില്‍ ആതിക്രമിച്ചു കയറുകയാണ് ചെയ്യുന്നതെന്ന് ചൈന ആരോപിക്കുന്നു. ഇതിനെ തുടർന്ന് അതിര്‍ത്തി സംരക്ഷിക്കാന്‍ തങ്ങള്‍ പരമാവധി ശ്രമിക്കുമെന്നും ചൈനീസ് മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. കശ്മീരിലെ കാലാപാനി മേഖലയിലേക്ക് ചൈനാ പട്ടാളം കടന്നു കയറിയാല്‍ ഇന്ത്യയുടെ പ്രതികരണം എങ്ങനെ ആയിരിക്കുമെന്ന ചോദ്യവും ഉന്നയിച്ചു.
സൈന്യത്തെ പിന്‍വലിക്കാതെ ഇന്ത്യയുമായി ചര്‍ച്ചയ്ക്കില്ലെന്ന് കഴിഞ്ഞ ദിവസം ചൈനയുടെ അതിര്‍ത്തി സമുദ്രകാര്യ വിഭാഗം ഡയറക്ടറും അറിയിച്ചിരുന്നു. മേഖലയില്‍ ചൈന റോഡ് നിര്‍മാണം തുടങ്ങിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: