ഗുവാഹതി: അസമില്‍ ബോഡോ വിഭാഗക്കാരും കുടിയേറ്റ ന്യൂനപക്ഷവും തമ്മിലുണ്ടായ കലാപത്തെപ്പറ്റി സി.ബി.ഐ അന്വേഷിക്കും. ഇതിനുള്ള സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അംഗീകരിച്ചു. കലാപത്തില്‍ ഇതുവരെ 73 പേരാണ് മരിച്ചത്.
ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം ഇന്ന് ഗുവാഹതിയിലെത്തി ഏതൊക്കെ കേസുകളാണ് സി.ബി.ഐ ഏറ്റെടുക്കേണ്ടതെന്ന് തീരുമാനിക്കും. പുറത്തുനിന്നുള്ള ഏതെങ്കിലും ശക്തികള്‍ക്ക് കലാപത്തില്‍ പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അസമും മണിപ്പൂരും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകള്‍ കലാപവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ വൃത്തങ്ങള്‍ സൂചിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയും വിവിധ ഗ്രാമങ്ങള്‍ക്ക് നേരെ അക്രമം നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: