ന്യൂദല്‍ഹി:രാജ്യത്ത് മുസ്ലിങ്ങള്‍ സുരക്ഷിതരല്ലെന്ന സ്ഥാനം ഒഴിഞ്ഞ ഉപരാഷ്ട്രപതി ഹമിദ് അന്‍സാരിയുടെ പ്രസ്താവനയ്ക്കെതിരെ ബിജെപി രംഗത്ത്.
മുസ്ലിങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്കാള്‍ സുരക്ഷിതരായാണ് ഇന്ത്യയില്‍ താമസിക്കുന്നത്. വളരെ സൗഹൃദപരമായ അന്തരീക്ഷമാണ് ഇന്ത്യയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിങ്ങളെ മാത്രമായി ചൂഷണം ചെയ്യുന്നതായുള്ള തരത്തിലുള്ള പ്രവര്‍ത്തനങ്ങളൊന്നും തന്നെ ഇന്ത്യയില്ലെന്നം ബിജെപി നേതാവ് ഷാനവാസ് ഹുസൈന് പറഞ്ഞു.
അന്‍സാരിയ്ക്കെതിരെ ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗമായ പ്രീതി ഗാന്ധിയും രംഗത്തെത്തി. ഇന്ത്യ ഒരു ഹിന്ദു ഭൂരിപക്ഷ രാഷ്ട്രമാണെന്ന് പറയുകയും, മുസ്ലിങ്ങള്‍ ഇന്ത്യയില്‍ അരക്ഷിതാവസ്ഥയിലാണ് ജീവിക്കുന്നതെന്ന ഹമിദ് അന്‍സാരിയുടെ പ്രസ്താവന വളരെ വേദനാജനകമാണ്. അങ്ങനെയങ്കില്‍ അദ്ദേഹത്തെ ഇന്ത്യയുടെ രണ്ടാമത്തെ പ്രഥമ പൗരനായി സ്വീകരിക്കുമായിരുന്നോയെന്നും പ്രീതി ഗാന്ധി -ചോദിച്ചു.
രാജ്യസഭാ ടിവിക്കു നല്കിയ അഭിമുഖത്തിലാണ് അന്‍സാരി, രാജ്യത്തെ മുസ്ലീങ്ങള്‍ സുരക്ഷ കാരണങ്ങളെയോര്‍ത്ത് ഏറെ ആശങ്കാകുലാരണെന്ന് പറഞ്ഞത്. സുരക്ഷയ്ക്ക് കോട്ടം തട്ടുമോ എന്ന ഉത്കണ്ഠയോടെയാണ് മുസ്ലീം സമുദായം ജീവിക്കുന്നതെന്നും ഇവരുടെ സുരക്ഷയ്ക്ക് ഭീഷണി ഉയരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇത്തരത്തിലുള്ള പ്രസ്താവന നടത്തിയത്. രാജ്യത്തെ അസഹിഷ്ണുതയെക്കുറിച്ച് പ്രധാനമന്ത്രിയോടും മറ്റ് ക്യാബിനറ്റ് മന്ത്രിമാരോട് സൂചിപ്പിച്ചിരുന്നതായി അന്‍സാരി വ്യക്തമാക്കി.
രാജ്യത്തെ വിവിധയിടങ്ങളില്‍ മുസ്ലീം വിഭാഗങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ച് കേള്‍ക്കാനിടയായി. ഇതില്‍ നിന്നെല്ലാം മുസ്ലീങ്ങള്‍ക്ക് തങ്ങള്‍ക്ക് ലഭിക്കുന്ന സുരക്ഷ ഇല്ലാതാകുമോ എന്ന ഭയം ഉണ്ടെന്ന് മനസിലാക്കാന്‍ സാധിക്കുമെന്നും അന്‍സാരി പറയുന്നു.
രാജ്യത്തെ സഹിഷ്ണുത ഏറെ ആവശ്യമാണ്. നാനവിധ ജാതി മതസ്ഥര്‍ ഒരുമിച്ച് താമസിക്കുന്ന ഇന്ത്യയില്‍ സമധാനം നിലനിര്‍ത്തേണ്ടത് അവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: