ഉത്തർപ്രദേശിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏറെ വ്യത്യസ്തനാണ്. അദ്ദേഹത്തിന്റെ ആശയങ്ങളും കാഴ്ചപ്പാടുകളും വെറും വാക്കുകളിൽ ഒതുക്കാതെ അത് പൊതുജനങ്ങൾക്ക് ഗുണകരമാകുന്ന വിധത്തിൽ പ്രാവർത്തികമാക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ ശൈലി. അദ്ദേഹം ഉത്തർപ്രദേശിൽ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതു മുതൽക്കെയുള്ള പ്രവർത്തനങ്ങൾ പരിശോധിച്ചാൽ ഇത് വളരെ വ്യക്തമായി മനസിലാക്കാൻ സാധിക്കും.
ചെറുപ്പത്തിന്റെ ആർജ്ജവം കൈകളിൽ ഒതുക്കി സമൂഹത്തിലെ ദുരാചാരങ്ങളുടെയും അക്രമങ്ങളുടെയും അവസാനം കാണാൻ തന്നെയാണ് അദ്ദേഹം സ്ഥാനം ഏറ്റെടുത്തത്. കോൺഗ്രസിന്റെ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയേക്കാളും ചെറുപ്പമായ അദ്ദേഹം ലോക്സഭയിൽ പൊതുവായി ഒരുകാര്യം വ്യക്തമാക്കിയിരുന്നു. യുപിയുടെ ഉന്നമനം, അതും എല്ലാ മേഖലകളിലും ഉത്തർപ്രദേശിനെ മികച്ചതാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പ്രസ്താവിച്ചത്.
വിദ്യാഭ്യാസം ഇല്ലാത്തവരുടെ ഉത്തർപ്രദേശ്, പരസ്യമായി സ്ത്രീകളെ പിച്ചിചീന്തുന്നവരുടെയും, ഗുഡ്ക ചവച്ച് തുപ്പുന്നവന്റെയും ജാതി വർണ്ണ വെറികൾ നടനമാടുന്നതിന്റെയും എന്തിന് കക്കൂസുകൾ പോലുമില്ലാത്ത ഉത്തർപ്രദേശ് എന്ന് രാജ്യത്തെ എല്ലാ മാധ്യമങ്ങളും വിലയിരുത്തുന്ന ഒരു സംസ്ഥാനത്തെ 100 ദിവസത്തെ കർമ്മ പദ്ധതികൊണ്ട് തന്നെ അദ്ദേഹത്തിന് ചടുതി വേഗത്തിൽ മാറ്റം കൊണ്ടുവരാൻ കഴിഞ്ഞു.
കൃഷി, വൈദ്യുതവത്കരണം, സ്ത്രീ ശാക്തീകരണം, വിദ്യാഭ്യാസം എന്നീ മേഖലകൾക്ക് പുറമെ പാവപ്പെട്ടവർക്ക് വീടും ശൗചാലയവും വരെ യോഗി സർക്കാർ നിർമ്മിച്ച് നൽകുകയാണ്. ഗ്രാമപ്രദേശങ്ങളിൽ 10 ലക്ഷം വീടുകളാണ് ഇപ്പോൾ നിർമ്മിക്കാൻ പോകുന്നത്. നഗരത്തിൽ രണ്ട് ലക്ഷം വീടുകൾ നിർമ്മിക്കാനും യോഗി സർക്കാർ പദ്ധതിയിടുന്നുണ്ട്. ഗ്രാമങ്ങളിൽ 1.20 ലക്ഷം രൂപയും ശൗചാലയങ്ങൾ നിർമ്മിക്കാൻ 12,00 രൂപയും സർക്കാർ നൽകുന്നു.
ഇത്തരത്തിൽ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്ന യോഗിയും കൂട്ടരും പ്രധാനമന്ത്രിയുടെ സബ്കാ സാത്ത് സബ്കാ വികാസ് എന്ന ആവിഷ്കാരത്തെ സാക്ഷാത്കരിക്കുകയാണെന്നതിൽ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: