ന്യൂദല്‍ഹി: സംഘര്‍ഷം നിലനില്‍ക്കുന്ന ഇന്ത്യ- ഭൂട്ടാന്- ചൈന അതിര്‍ത്തിയിലെ ദോക്ലാമില്‍ നിന്ന് പ്രദേശവാസികള്‍ ഒഴിഞ്ഞു പോകണമെന്ന് ഇന്ത്യന്‍ സൈന്യം. ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് മേഖലയിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ സൈന്യം ആവശ്യപ്പെട്ടത്. എന്നാല്‍, ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണത്തിന് സൈന്യം തയാറായിട്ടില്ല.
നൂറിലേറെ പേരാണ് ദോക്ലാമില്‍ നിന്ന് 35 കിലോമീറ്റര്‍ മാത്രം അകലെയുള്ള നതാങ് ഗ്രാമത്തില്‍ താമസിക്കുന്നത്. ഇവരോട് ഉടന്‍ തന്നെ ഒഴിയണമെന്ന് അടിയന്തര നിര്‍ദേശമാണ് സൈന്യം നല്‍കിയിരിക്കുന്നത്. പ്രദേശത്ത് സൈന്യം ക്യാംപ് ചെയ്യുന്നുണ്ട്. പ്രശ്നങ്ങള്‍ ഉണ്ടായാല്‍ നാട്ടുകാരുടെ മരണം ഒഴിവാക്കുന്നതിനാണ് പ്രദേശവാസികളെ ഒഴിപ്പിക്കുന്നത് എന്നാണു വിവരം.നൂറുകണക്കിനാളുകള്‍ ഇതേതുടര്‍ന്ന് മറ്റ് സ്ഥലങ്ങളിലേക്ക് മാറിയിട്ടുണ്ട്.
മേഖലയില്‍ വലിയ തോതിലുള്ള സൈനിക വിന്യാസം നടക്കുന്നതായി നതാങ് മേഖലയിലെ ജനങ്ങളും വെളിപ്പെടുത്തി. അതേസമയം, സെപ്റ്റംബറില്‍ നടത്താറുള്ള പരിശീലനത്തിന്റെ ഭാഗമാണ് നടപടിയെന്ന് ചില മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ വര്‍ഷം ഇത് അല്പം നേരത്തെ നടത്തുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: