ഇരിട്ടി: പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പാക്സോ നിയമപ്രകാരം ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്ത സജീവ സിപിഎം പ്രവര്‍ത്തകനെ കോടതി റിമാന്റ് ചെയ്തു. കുന്നോത്ത് മൂസാന്പീടികയിലെ കുന്നോല്‍ ബാലന്റെ മകന് വിജേഷി(27) നെ ആണ് ഇരിട്ടി സിഐ എം.ആര്.ബിജു അറസ്റ്റ് ചെയ്തത്.
കുന്നോത്തെ ഒരു കോളനിയിലെ 17 വയസ്സുകാരിയെ ആണ് വിജേഷ് പീഡിപ്പിച്ചത്. ചൈല്‍ഡ് ലൈനില്‍ കുട്ടി നല്കിയ പരാതിയെത്തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പീഡനം നടന്നതായി തെളിഞ്ഞതിനെത്തുടര്‍ന്നാണ് അറസ്റ്റ്. വിജേഷ് ഏറെക്കാലമായി സിപിഎം മെമ്പറും ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു എന്നാണറിയുന്നത്.
പീഡനവിവരം പുറത്തറിഞ്ഞതിനെത്തുടര്‍ന്ന് കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമവും നടന്നതായാണ് വിവരം. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത വിജേഷിനെ മട്ടന്നൂര്‍ കോടതിയാണ് റിമാന്‍ഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: