ആലപ്പുഴ: നഗരത്തില്‍ യുവാവിനെ വെട്ടിപ്പരിക്കേല്പിച്ച നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തി. അക്രമത്തിനു പിന്നില്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ കുടിപ്പക.
മുല്ലാത്തു വളപ്പു സ്വദേശിയായ സജീറിനെയാണ് ക ഴിഞ്ഞ ദിവസം രാത്രി 11മണിയോടെ കാറിലും ബൈ ക്കിലുമെത്തിയ സംഘം അക്രമിച്ചത്. പുലയന്‍വഴി ജങ്ഷനിലായിരുന്നു സംഭവം.
സാരമായി പരിക്കേറ്റ് സജീറിനെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും അക്രമി സംഘം കാറില്‍ രക്ഷപ്പെട്ടിരുന്നു. തിരുവമ്പാടി ഭാഗത്തു വച്ച് ഇവര്‍ കാറുപേക്ഷിച്ച് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഓട്ടത്തിനിടെ വീണ് പരിക്കേറ്റ സനീറിനെ പോലീസ് ആദ്യം പിടികൂടി.
പിന്നീടാണ് ബാക്കിയുള്ളവരെ കസ്റ്റഡിയിലെടുത്തത്. സനീറിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് പിടിയിലായെന്നാണ് വിവരം. വെട്ടേറ്റ സജീറും നിരവധി കേസുകളിലെ പ്രതിയാണ്.
പിടിയിലായവരുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്താന്‍ ഇതുവരെ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: