ചെറുതോണി: സമാന്തര സര്‍വ്വീസിനെ സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് ചെറുതോണിയില്‍ ഭീകരാന്തരീക്ഷം.രണ്ട് പേര്‍ക്ക് വാഹനത്തില്‍ നിന്ന് വീണ് പരിക്ക്.
ഓട്ടോറിക്ഷ ഡ്രൈവര്‍മാരായ അമ്പഴത്തിനാല്‍ പ്രസാദ്(51) എട്ടാമഠത്തില് ശങ്കര്‍(55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഇടുക്കി ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ചെറുതോണി ടൗണിലാണ് സംഭവം. കഴിഞ്ഞ രണ്ടാഴ്ചയായി ചെറുതോണിയില്‍ നിന്ന് മണിയാറന്‍കുടിയിലേയ്ക്ക് ഒരു പ്രൈവറ്റ് ജീപ്പ് സമാന്തര സര്‍വ്വീസ് ആരംഭിച്ചിരുന്നു. ഇത് സംബന്ധിച്ച് ഇടുക്കി എസ്ഐ, സിഐ എന്നിവര്‍ക്ക് ചെറുതോണി സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പരാതി നല്‍കുകയും ജീപ്പുടമയോട് സര്‍വ്വീസ് ആവര്‍ത്തിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
യാതൊരു നടപടിയും അധികാരികളുടെ ഭാഗത്തുനിന്നുണ്ടായില്ല. സമാന്തര സര്‍വ്വീസ് തുടരുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെ മൂന്നുതവണ ജീപ്പ് സര്‍വ്വീസ് നടത്തിയിരുന്നതായി ഓട്ടോ ഡ്രൈവര്‍മാര്‍ പറഞ്ഞു. നാലാംതവണ പോകുന്നതിന് ആള്‍ക്കാരെ കയറ്റിയപ്പോള്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ജീപ്പു തടഞ്ഞു.
ബഹളമായതിനെ തുടര്‍ന്ന് യാത്രക്കാര്‍ ജീപ്പില്‍ നിന്നിറങ്ങിപ്പോയി. തുടര്‍ന്ന് ജീപ്പ് ഡ്രൈവര്‍ വാഹനത്തില്‍ നിന്നും ഇറങ്ങിപ്പോയെങ്കിലും വാഹനം തടഞ്ഞ ഓട്ടോ ഡ്രൈവര്‍മാര്‍ പിരിഞ്ഞ് പോയിരുന്നില്ല. ജീപ്പില്‍ നിന്നിറങ്ങിപ്പോയ ഡ്രൈവര്‍ പിന്നീട് തിരികെ വന്ന് വാഹനത്തില്‍ കയറി മുമ്പില്‍ നിന്ന് ഡ്രൈവര്‍മാരെ മാറ്റാതെ ഓടിച്ചുപോകുന്നതിന് ശ്രമിച്ചു. ജീപ്പില്‍ കയറാന്‍ ശ്രമിച്ച ഒരാളെ തള്ളിയിട്ടശേഷം വാഹനത്തില്‍ പിടിച്ചയാളുകളുമായി വാഹനം അമിത വേഗതയില്‍ ഓടിച്ചു പോകുകയായിരുന്നു.
ഓട്ടത്തിനിടെ ജീപ്പില്‍ പിടിച്ചുനിന്നയാളും താഴെ വീണു. തലനാരിഴയ്ക്കാണ് വാഹനത്തിനടിയില്‍ നിന്നു രക്ഷപെട്ടത്.
ഇടുക്കി പോലീസ് കേസെടുത്ത് മേല്‍നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ചെറുതോണി ടൗണില്‍ ഉച്ചകഴിഞ്ഞ് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പണിമുടക്കി പ്രതിഷേധിക്കുകയും ടൗണില്‍ പ്രകടനം നടത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: