ഇരിട്ടി:ഇരിട്ടി കുന്നോത്ത് ആദിവാസി കോളണിയിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി പേരാവൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കുന്നോത്ത് സ്വദേശിയും സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനുമാണ് ഇതിലെ പ്രതിയായ വിജേഷ്. പീഡന സംഭവം പുറത്തു വന്നതിനെത്തുടര്‍ന്ന് പോലീസും സിപിഎം നേതാക്കളും ചേര്‍ന്ന് പീഡനത്തിനിരയായ കുട്ടിക്കും കുടുംബത്തിനും പണമടക്കമുള്ള പ്രലോഭനങ്ങള്‍ നല്കി കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതായാണ് അറിയുന്നത്. ഒടുവില്‍ ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെളിവെടുപ്പിനെത്തുടര്‍ന്നാണ് പൊലീസിന് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യേണ്ടി വന്നത്. ഭരണകക്ഷിയായ സിപിഎമ്മിന് വഴങ്ങി ആദിവാസിപീഡനം പോലും ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്ന പോലീസിന്റെ നടപടിയും അന്വേഷണ വിധേയമാക്കണമെന്നും കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും ബിജെപി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് പി.എം.രവീന്ദ്രന്, ജനറല്‍ സെക്രട്ടറിമാരായ എം.ആര്.സുരേഷ്, സത്യന് കൊമ്മേരി, പി.വി.അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ബിജെപി മണ്ഡലം കണ്വെന്ഷന്
പിലാത്തറ:ദീനദയാല്‍ ഉപാധ്യായ ജന്മശതാബ്ദി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായുള്ള ബി.ജെ.പി.കല്യാശ്ശേരി മണ്ഡലം കണ്വെന്ഷന് 13ന് പിലാത്തറയില്‍ നടക്കും. ന്യൂ ഇന്ത്യ ഓഡിറ്റോറിയത്തില്‍ രാവിലെ പത്തു മണിക്ക് സുരേഷ് ഷെട്ടി ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: