ലണ്ടന്‍: ഷോട്ട് പുട്ട് താരം ഗോങ് ലിജിയാവോയിലൂടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ചൈനയ്ക്ക് ആദ്യ സ്വര്‍ണം. വനിതകളുടെ ഷോട്ട്പുട്ടില്‍ 19.94 മീറ്റര്‍ ദൂരം താണ്ടിയാണ് ഗോങ്ങ് സ്വര്‍ണം പിടിച്ചെടുത്തത്.
റിയോ ഒളിമ്പിക്സിലെ വെളളി മെഡല്‍ ജേതാവായ ഗോങ് രണ്ടാം ശ്രമത്തില്‍ 19.35 മീറ്റര്‍ ദൂരത്തേയ്ക്ക് ഷോട്ട് പായിച്ച് തുടക്കത്തില്‍ തന്നെ ലീഡ് നേടി. അഞ്ചാം ശ്രമത്തില്‍ 19.94 മീറ്റര്‍ താണ്ടി ഒന്നാം സ്ഥാനമുറപ്പിച്ചു.
ലോക ചാമ്പ്യന്‍ഷിപ്പില്‍ 24 വര്‍ഷത്തിനുശേഷമാണ് ചൈന ഈ ഇനത്തില്‍ സ്വര്‍ണം നേടുന്നത്. 1993,1991 ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ ഹുവാങ് ചൈനക്കായി ഷോട്ട് പുട്ടില്‍ സ്വര്‍ണം നേടിയിരുന്നു.
പോയവര്‍ഷത്തെ റിയോ ഒളിമ്പിക്സില്‍ വെങ്കലം നേടിയ അനിത മാര്‍ട്ടണ്‍ വെളളി മെഡലും (19.49 മീറ്റര്‍) അമേരിക്കയുടെ ഒളിമ്പിക് ചാമ്പ്യന്‍ മിച്ച്ലെ കാര്‍ട്ടര്‍ വെങ്കലവും (19.14 മീറ്റര്‍) കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: