കണ്ണൂര്‍:കഴിഞ്ഞദിവസം അന്തരിച്ച ബിജെപി നേതാവും സാമൂഹ്യ സാംസ്കാരിക അധ്യാത്മിക മേഖലയിലെ പ്രമുഖനുമായ എളയാവൂര് പി.നാരായണന് മാസ്റ്റര്‍ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. 1970 മുതല്‍ സംഘപരിവാര്‍ സംഘടനകളുടെ ജില്ലയിലെ സംഘാടകരിലൊരാളും പ്രമുഖ വാഗ്മിയുമായ നാരായണന് മാസ്റ്റര്‍ ബുധനാഴ്ച വെളുപ്പിന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്. ബുധനാഴ്ച ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹം ഇന്നലെ രാവിലെ 10 മണിക്ക് അഴീക്കോട് ചാലില്‍ ശാന്തിതീരം സമുദായ ശ്മശാനത്തില്‍ സംസ്കരിച്ചു. ബുധനാഴ്ച ഉച്ചമുതല്‍ സമൂഹത്തിന്റെ നാനാ വിഭാഗത്തില്‍പ്പെട്ട ആയിരങ്ങളാണ് അന്തിമോപചാരമര്‍പ്പിക്കാന്‍ വലിയന്നൂരിലെ വീട്ടിലെത്തിയത്. ആര്‍എസ്എസ്, ബിജെപി, ക്ഷേത്രസംരക്ഷണ സമിതി, തപസ്യ, ബിഎംഎസ്, ഭാരതീയ വിചാരകേന്ദ്രം, ചെറുശ്ശേരി കലാസാഹിത്യവേദി, കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്, കേരള സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്, എന്‍എസ്എസ്, അധ്യാത്മിക പ്രഭാഷക സമിതി തുടങ്ങിയ സംഘടനകള്‍ക്ക് വേണ്ടി നിരവധി പേര് പുഷ്പചക്രര്പ്പിച്ചു. മലബാറിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും അധ്യാത്മിക പ്രഭാഷണങ്ങള്‍ നടത്തി ശ്രദ്ധേയനായ നാരായണന് മാസ്റ്റര്‍ക്ക് വേണ്ടി വിവിധ ക്ഷേത്ര സമിതികളുടെ പേരിലും പുഷ്പചക്രമര്‍പ്പിച്ചു. തുടര്‍ന്ന് 10 മണിയോടെ അഴീക്കോട് ശ്മശാനത്തില്‍ സംസ്കരിച്ചു.
ആര്‍എസ്എസ് പ്രാന്ത സഹസംഘചാലക് അഡ്വ.കെ.കെ.ബാലറാം, പ്രാന്തീയ കാര്യകാരി സദസ്യന്‍ വല്സന് തില്ലങ്കേരി, പ്രാന്ത സഹസമ്പര്‍ക്ക പ്രമുഖ് പി.പി.സുരേഷ് ബാബു, ബിജെപി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ്, ബിജെപി നേതാക്കളായ പി.രാഘവന്, മോഹനന് മാനന്തേരി, എന്‍.ഹരിദാസ്, കൂട്ട ജയപ്രകാശ്, വി.വി.ചന്ദ്രന്, പി.ബാലകൃഷ്ണന് മാസ്റ്റര്‍, എം.കെ.ശശീന്ദ്രന് മാസ്റ്റര്‍, എ.ദാമോദരന്‍, പി.പി.കരുണാകരന് മാസ്റ്റര്‍, പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന രക്ഷാധികാരി സി.പി.നാരായണന് നമ്പ്യാര്‍, എന്‍എസ്എസ് പ്രതിനിധി സഭാ മെമ്പര്‍ വല്സന് മഠത്തില്‍ തുടങ്ങി നിരവധി പേര് അന്തിമോപചാരമര്‍പ്പിച്ചു. സംസ്കാരത്തിന് ശേഷം നടന്ന അനുശോചനയോഗത്തില്‍ എം.കെ.ശശീന്ദ്രന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി.കെ.കൃഷ്ണദാസ്, എ.നാരായണന് മാസ്റ്റര്‍, സുരേഷ് ബാബു എളയാവൂര്, പി.കെ.രവീന്ദ്രന്, വല്സന് മഠത്തില്‍, കരുണാകരന് നായര്‍, പി.കെ.ചന്ദ്രശേഖരന്, കെ.സി.രവീന്ദ്രന് മാസ്റ്റര്‍, ടി.പി.സതീശന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: