കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭാ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. വോട്ടെടുപ്പ് നടന്ന 35 വാര്‍ഡുകളില്‍ 28ല്‍ എല്‍ഡിഎഫ് വിജയിച്ചു. ഏഴിടത്തു മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. ഒന്‍പതു വാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തി.
ഇതില്‍ ഏഴു വാര്‍ഡുകളില്‍ യുഡിഎഫും രണ്ടു വാര്‍ഡുകളില്‍ എല്‍ഡിഎഫും മൂന്നാം സ്ഥാനത്തായി. കഴിഞ്ഞ വര്‍ഷം എല്‍ഡിഎഫിന് 21 സീറ്റുകളും യുഡിഎഫിന് 13 സീറ്റുകളുമാണ് ലഭിച്ചിരുന്നത്. ഇത്തവണ യുഡിഎഫിന് ഏഴ് സീറ്റ് മാത്രമാണ് ലഭിച്ചത്.
കോണ്‍ഗ്രസിന്റെയും മുസ്ലീംലീഗിന്റെയും ശക്തികേന്ദ്രങ്ങളില്‍ നിന്നും സിപിഎമ്മിലേക്ക് വന്‍ വോട്ടുചോര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ആറ് സിറ്റിംഗ് സീറ്റുകള്‍ യുഡിഎഫിന് നഷ്ടമായി. തുടര്‍ച്ചയായ അഞ്ചാം തവണയാണ് എല്‍ഡിഎഫ് മട്ടന്നൂര്‍ നഗരസഭയില്‍ അധികാരത്തിലെത്തുന്നത്.
നിലവില്‍ പ്രാതിനിധ്യമില്ലാത്ത ബിജെപിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ലഭിച്ച വോട്ടില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്. 2012 ലെ തെരഞ്ഞെടുപ്പില്‍ 1984 വോട്ടുകള്‍ മാത്രമായിരുന്നു ബിജെപിക്ക് ലഭിച്ചത്. ഇത്തവണ 3250 വോട്ടുകളായി. കഴിഞ്ഞ തവണ നാല് വാര്‍ഡില്‍ മാത്രമായിരുന്നു ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നതെങ്കില്‍ ഇത്തവണ ഒമ്പതിടത്ത് രണ്ടാം സ്ഥാനത്തെത്തി. മൂന്നോളം വാര്‍ഡുകളില്‍ ചെറിയ വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടത്. ആരോഗ്യ മന്ത്രി കെ.കെ.ശൈലജയുടെ വാര്‍ഡില്‍ പോലും ബിജെപി കോണ്‍ഗ്രസിനെ പിന്തളളി രണ്ടാം സ്ഥാനത്തെത്തി.
കായലൂര്‍, കോളാരി, അയ്യല്ലൂര്‍, ഇടവേലിക്കല്‍, കരേറ്റ, ദേവര്‍ക്കാട്, മട്ടന്നൂര്‍, മട്ടന്നൂര്‍ ടൗണ്‍, മേറ്റടി എന്നിവിടങ്ങളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ രണ്ടാം സ്ഥാനത്തെത്തിയത്. മറ്റ് വാര്‍ഡുകളിലുമെല്ലാം ഇത്തവണ മികച്ച മുന്നേറ്റമാണ് ബിജെപി നടത്തിയത്.
എല്‍ഡിഎഫ് 24(സിപിഎം 24, സിപിഐ-1, സിഎംപി-1, ഐഎന്‍എല്‍-1, ജനതാദള്‍ എസ്-1)
യുഡിഎഫ്-7 (കോണ്‍ഗ്രസ് 4, മുസ്ലീം ലീഗ് 3.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: