കോഴിക്കോട്: സര്‍ക്കാര്‍ ജീവനക്കാരുടെ കയ്യുംവായും കെട്ടി സര്‍വീസ് മേഖലയിലും ഇടതുഭീകരത നടപ്പാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍ ആരോപിച്ചു.
എന്‍ജിഒ സംഘ് കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് മാനദണ്ഡം ഉണ്ടാക്കിയവര്‍ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് സ്ഥലംമാറ്റം നടത്തുകയാണ്. സംഘപരിവാര്‍ സംഘടനകളിലെ ജീവനക്കാര്‍ക്ക് നീതി നിഷേധിക്കുക എന്നത് ഇടതുസര്‍ക്കാര്‍ അജണ്ടയാക്കി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജീവനക്കാരെ പൊതുസമൂഹത്തിന് മുമ്പില്‍ അഴിമതിക്കാരായി ചിത്രീകരിക്കുന്നതിലൂടെ ജീവനക്കാരുടെ ആത്മവിശ്വാസം തകര്‍ക്കുകയാണ് സര്‍ക്കാര്‍. പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുമെന്ന വാഗ്ദാനം നടപ്പാക്കണം. കേന്ദ്രസര്‍ക്കാര്‍ ബോണസ് 7000 രൂപയായി വര്‍ദ്ധിപ്പിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ 4000 രൂപയാണ് പ്രഖ്യാപിച്ചത്. ഇക്കാര്യത്തില്‍ കേന്ദ്രതുല്യത നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സി. രഘുനാഥന് അദ്ധ്യക്ഷത വഹിച്ചു. ആര്‍ആര്‍കെഎംഎസ് ദേശീയ നിര്‍വ്വഹകസമിതി അംഗം കെ. ദിനേശന് മുഖ്യപ്രഭാഷണം നടത്തി. ബിഎംഎസ് ജില്ലാ സെക്രട്ടറി ഒ.കെ. ധര്മ്മരാജന്, ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: