തിരുവനന്തപുരം: മഴയുടെ കുറവ് മൂലം സംസ്ഥാനം നേരിടാന്‍ സാധ്യതയുള്ള ഗുരുതരമായ പ്രതിസന്ധി ഒഴിവാക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു.
കരുതല്‍ നടപടികളുടെ ഭാഗമായി മഴവെള്ള സംഭരണം ലക്ഷ്യമാക്കി മൂന്ന് കര്‍മ്മസേനകള്‍ (ടാസ്ക് ഫോഴ്സ്) രൂപീകരിക്കാന്‍ തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സെക്രട്ടറി ഡോ. വി.കെ.ബേബിക്കായിരിക്കും ഇതിന്റെ ചുമതല. തടയണകള്‍, റഗുലേറ്ററുകള്‍ എന്നിവ അടിയന്തരമായി റിപ്പയര്‍ ചെയ്യുന്നതിനും താത്ക്കാലിക തടയണകള്‍ നിര്‍മിക്കുന്നതിനുമാണ് രണ്ടാമത്തെ ടാസ്ക് ഫോഴ്സ്. കനാലുകള്‍, കുളങ്ങള്‍ എന്നിവ വൃത്തിയാക്കുന്നതിനും പരമാവധി മഴവെള്ളം സംഭരിക്കുന്നതിനുമാണ് മൂന്നാമത്തെ ടാസ്ക് ഫോഴ്സ്. അവസാനത്തെ രണ്ട് ടാസ്ക് ഫോഴ്സുകളുടെയും ചുമതല ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാളിനാണ്. ഈ ടാസ്ക് ഫോഴ്സുകള്‍ അവയുടെ പ്രവര്‍ത്തന പദ്ധതി അടിയന്തരമായി തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ആഗസ്റ്റ് 21 ന് ചേരുന്ന യോഗത്തില്‍ പ്രവര്‍ത്തന പദ്ധതികള്‍ സമര്‍പ്പിക്കണം.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ആഗസ്ത് 7 വരെയുള്ള കണക്കുകള്‍ പ്രകാരം കേരളത്തില്‍ 27 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. പ്രധാന ജലവൈദ്യുത പദ്ധതികളുള്ള ഇടുക്കിയില്‍ 36 ശതമാനം മഴകുറവാണ്. വയനാട്ടില്‍ 58 ശതമാനം കുറവ്. ഇടുക്കിയിലെ ജലസംഭരണികളില്‍ ഇപ്പോള്‍ 32 ശതമാനം വെള്ളമേയുള്ളു. ശരാശരി 20 ശതമാനം കുറവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: