ന്യൂദല്‍ഹി: ദക്ഷിണേഷ്യന്‍ സാഹിത്യത്തിനുള്ള ഡിഎസ്സി പുരസ്കാരത്തിനുള്ള നാമനിര്‍ദേശ പട്ടികയില്‍ മലയാളി എഴുത്തുകാരിയായ കെ.ആര് മീര ഇടം നേടി. തമിഴ് സാഹിത്യകാരന് പെരുമാള്‍ മുരുകനും പട്ടികയില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. 16 ലക്ഷം രൂപയാണ് പുരസ്ക്കാര തുക.
13 നോവലുകളുടെ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. കെ.ആര് മീരയുടെ ‘ദ പോയിസണ്‍ ഓഫ് ലൗവും’ പെരുമാള്‍ മുരുകന്റെ ‘പൈറും’ ആണ് പട്ടികയില്‍ ഇടം നേടിയത്. ഇവരെ കൂടാതെ എഴുത്തുകാരായ അരവിന്ദ് അഡിഗ, അശോക് ഫെരേ, കരണ്‍ മഹാജന്, സ്റ്റീഫന്‍ ആള്‍ട്ടെര്‍ എന്നിവരും നവാഗതരായ അനോഷ് ഇറാനി, ഹിര്‍ഷ് സാഹ്നി,സൗത്ത് ഹാവെന്‍, സര്‍വത് ഹാസിന് എന്നിവരും പട്ടികയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: