കോട്ടയം: മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും സിപിഎമ്മിലെ പ്രമുഖ നേതാക്കളും ഉള്‍പ്പടെയുള്ളവര്‍ക്ക് വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വിഡിയോ സന്ദേശം അയച്ച സംഭവത്തില്‍ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക്.
രണ്ട് ദിവസം മുമ്പാണ് ന്യൂസ് ഫാക്ടറി എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ എത്തിയത്. സിപിഎമ്മിന്റെ മുഖപത്രത്തിലെ ന്യൂസ് എഡിറ്ററാണ് വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ വിവാദമായതോടെ കോണ്‍ഗ്രസ് എംഎല്‍എമാരായ വി.ഡി സതീശന് പി.സി ജോര്‍ജ് അടക്കം പല എംഎല്‍എമാരേയും ഗ്രൂപ്പില്‍ നിന്ന് തിടുക്കത്തില്‍ നീക്കം ചെയ്തു. ഇവരെ ഒഴിവാക്കിയത് ശ്രദ്ധയില്‍പെട്ടതോടെയാണ് വീഡിയോ പോസ്റ്റ് ചെയ്ത കാര്യം ഗ്രൂപ്പ് അംഗങ്ങളില്‍ പലരും അറിഞ്ഞതു തന്നെ.
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ ഡിടിപി ഓപ്പറേറ്ററാണ് തനിക്ക് വീഡിയോ അയച്ച് തന്നതെന്നാണ് ന്യൂസ് എഡിറ്റര്‍ നല്കിയ വിശദീകരണം. എന്നാല്‍ ഇയാളെ ചുറ്റിപ്പറ്റി അന്വേഷണം നടക്കുകയാണ്. പോലീസിലെ പല ഉന്നത ഉദ്യോഗസ്ഥരും ഈ ഗ്രൂപ്പിലെ അംഗങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: