തിരുവനന്തപുരം: കൊല്ലത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ് യഥാസമയം ചികിത്സ കിട്ടാതെ തമിഴ്നാട് സ്വദേശി മുരുകന് മരിച്ച സംഭവം അന്വേഷിക്കുവാന്‍ വിദഗ്ധ സമിതി.
ഡെപ്യൂട്ടി സൂപ്രണ്ട് ചെയര്‍മാനായ സമിതിയില്‍ അനസ്തേഷ്യ, മെഡിസിന്, സര്‍ജറി വിഭാഗം മേധാവികളേയും ഉള്‍പ്പെടുത്തി ആരോഗ്യവകുപ്പാണ് സമിതിയെ നിയോഗിച്ചത്. സംഭവത്തില്‍ മെഡിക്കല്‍ കോളജില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും.
സംഭവത്തില്‍ വ്യാഴാഴ്ച മുരുകന്റെ കുടുംബത്തോട് മുഖ്യമന്ത്രി പിണറായി വിജയന് മാപ്പ് ചോദിച്ചിരുന്നു. ആശുപത്രികളില്‍ മുരുകന് ചികിത്സ ലഭിക്കാതെ പോയത് ക്രൂരമാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമനിര്‍മാണമോ നിയമ ഭേദഗതിയോ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: