പാലക്കാട്: ഭീതിജനകമായ നിമിഷങ്ങള്‍ ഒഴിഞ്ഞെന്ന് ഒരു ജനത മുഴുവന്‍ ആശ്വാസംകൊള്ളുന്നതിനിടെ കാട്ടിലേക്ക് മടങ്ങിയ ആനക്കൂട്ടം വീണ്ടുമെത്തി. എട്ടാംദിവസം മുന്‍പു കല്ലടിക്കോട് വനമേഖലയില്‍ നിന്ന് നാട്ടിലേക്കിറങ്ങിയ മൂന്ന് കാട്ടാനകള്‍ കറങ്ങിതിരിഞ്ഞു പഴയ സ്ഥലത്തെത്തി.
ആദ്യം പ്രത്യക്ഷപ്പെട്ട മുണ്ടൂരിലേക്കാണ് ആനകള്‍ തിരിച്ചുനടന്നെത്തിയത്. ഹൈവേമുറിച്ചു കടന്ന് ഒരു കിലോമീറ്റര്‍ പോയാല്‍ വനമേഖലയാണ്. മുളങ്കാടിനു സമീപം വിശ്രമിക്കുന്ന ആനകളെ കാട്ടിലേക്ക് കയറ്റാന്‍ സിസിഎഫ് എം.കെ. ചന്ദ്രശേഖര്‍, ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയ, ജില്ലാ പോലീസ് സൂപ്രണ്ട് പ്രദീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വനം പോലീസ് സംഘം സജ്ജീവമായി രംഗത്തുണ്ട്. ആനകളെ കടത്തി വിടാന്‍ പാലക്കാട് മണ്ണാര്‍ക്കാട് പ്രധാനപാത കടന്നു പോകുന്ന മുണ്ടൂരില്‍ ഗതാഗതം തടഞ്ഞിരിക്കുകയാണ്.
യാത്രക്കിടയില്‍ ഇതുവരെ ആനകള്‍ കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല. പുഴയില്‍ നീന്തിത്തുടിച്ചും പുഴയോരം ചേര്‍ന്നുമാണ് കൂടുതല്‍ സമയവും ആനകള്‍ നാട്ടില്‍ വിലസിയിരുന്നത്. ആനകള്‍ വീണ്ടും നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന സ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: