കൊല്ലം: തമിഴ്നാട് സ്വദേശി ചികിത്സ കിട്ടാതെ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കൊല്ലത്ത ആശുപത്രികളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. മെഡിസിറ്റി, മെഡിസ്ട്രിന, അസീസിയ ആശുപത്രികളിലാണ് പരിശോധന നടത്തിയത്. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും മൊഴിയെടുത്തു.
അപകടത്തില്‍ പരിക്കേറ്റ മുരുകന് കൊല്ലത്തെ ആശുപത്രികളില്‍ മാത്രമല്ല തിരുവനന്തപുരം മെഡിക്കല്‍ കോളേജും ചികിത്സ നിഷേധിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ മുരുകന് ചികിത്സ കിട്ടാതെ ഏഴുമണിക്കൂറോളം ആംബുലന്‍സില്‍ കിടന്നാണ് മരിച്ചത്.
സംഭവത്തില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ മുരുകന്റെ കുടുംബത്തോടെ മാപ്പ് ചോദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: