ചെന്നൈ: അണ്ണാ ഡിഎംകെ അമ്മ വിഭാഗം ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി രംഗത്ത്. ചതിയനെന്ന വിശേഷണം ചേരുന്നത് ദിനകരനാണെന്ന് എടപ്പാടി പറഞ്ഞു. ആദ്യമായാണ് ഒരു പൊതുവേദിയില്‍ വച്ച് ദിനകരനെതിരെ എടപ്പാടി പ്രതികരിക്കുന്നത്.
ശശികലയെ ജനറല്‍ സെക്രട്ടറിയാക്കിയത് നിയമവിരുദ്ധമാണെന്നും എടപ്പാടി പറഞ്ഞു. എഐഎഡിഎംകെ ഒ. പനീര്‍ശെല്‍വം വിഭാഗവുമായുള്ള ലയനം നടക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇതുസംബന്ധിച്ച ചര്‍ച്ചകളൊന്നും ഇതുവരെയും നടത്തിയിട്ടില്ല. സഭയില്‍ വിശ്വാസവോട്ട് കൊണ്ടുവന്നാല്‍ അതിനെ അതിജീവിക്കുമെന്നും എടപ്പാട് പളനി സ്വാമി പറഞ്ഞു.
മന്നാർഗുഡി കുടുംബത്തെ പാർട്ടിയിൽനിന്നു നീക്കിയതായി പ്രഖ്യാപിച്ച ശേഷം ദിനകരൻ പാർട്ടി ആസ്ഥാനത്ത് പ്രവേശിച്ചിരുന്നില്ല. മാസങ്ങൾക്കുശേഷം ശനിയാഴ്ച വീണ്ടും ഓഫീസിലെത്തുമെന്ന് പ്രഖ്യാപിച്ചതോടെ ചെന്നൈ റോയപ്പേട്ടിലെ പാർട്ടി ആസ്ഥാനത്ത്സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭരണപക്ഷം അണികളും വിമതപക്ഷവും ദിനകരനെ തടയാൻ തെരുവിലിറങ്ങുമെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം സർക്കാറിന് വിവരം നൽകിയിട്ടുണ്ട്.
ആഗസ്റ്റ് 15ന് ലയമുണ്ടാകുമെന്ന് മന്ത്രി ഡി. ജയകുമാര്‍ സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: