കണ്ണൂര്‍:റെയ്ഡ്കോയുടെ നവീകരിച്ച കറിപൗഡര്‍ ഫാക്ടറി ഉദ്ഘാടനം 13 ന് നടക്കുമെന്ന് റെയ്ഡ്കോ ചെയര്മാന് വത്സന്പനോളി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വ്വഹിക്കും. സഹകരണ വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന് അധ്യക്ഷത വഹിക്കും.
മാവിലായിയില്‍ പ്രവര്‍ത്തിക്കുന്ന കറിപൗഡര്‍ യൂണിറ്റാണ് 10 കോടി രൂപ ചെലലിവില് ആധുനിക രീതിയിലുളള മെഷിനറി സംവിധാനങ്ങള്‍ ഉപയോഗിച്ച് നവീകരിച്ചിരിക്കുന്നത്. പ്രതിദിനം 30 ടണ്‍ സംസ്ക്കരണ ശേഷിയോടെയാണ് നവീകരിച്ച ഷോറൂം പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഞെട്ടുകളഞ്ഞ മുളകുപയോഗിച്ചുളള മുളകുപൊടി, കഴുകി വറുത്ത മല്ലി പൊടിച്ചുണ്ടാക്കുന്ന മല്ലിപ്പൊടി,ഉന്നത ഗുണനിലവാരമുളള രാജാപ്പൂരിമഞ്ഞള്പ്പൊടി എന്നീ പ്രീമിയം ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ എല്ലാവിധ കറിപൗഡറുകള്‍, മസാലപ്പൊടികള്‍, ആട്ട, റവ, അരിപ്പൊടി, അപ്പപൊടി, ഇഡ്ഡലിപ്പൊടി, പേക്ക് ചെയ്ത പലവ്യഞ്ജനങ്ങള്‍ എന്നിവയുള്‍പ്പെടെയുളള ഭക്ഷ്യഉല്‍പ്പന്നങ്ങള്‍ റെയ്ഡ്കോ വിപണിയില്‍ എത്തിക്കുമെന്ന് ചെയര്മാന് പറഞ്ഞു. സ്പൈസസ് ബോര്‍ഡിന്റെ സഹായത്തോടെ കറിപൗഡര്‍ ഫാക്ടറിയില്‍ ആധുനകി സൗകര്യങ്ങളോട് കൂടി 2 കോടി രൂപ ചെലവില്‍ ക്വാളിറ്റി കണ്ട്രോള് ലബോറട്ടറിയും ആരംഭിക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ റെയ്ഡ്കോ എംഡി സി.പി.മനോജ് കുമാര്‍, എന്‍.ശ്രീധരന്, കെ.വി.ബാലന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: