അഹമ്മദാബാദ്: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് എംഎല്‍എമാരുടെ വോട്ട് അസാധുവാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ ബിജെപി നിയമ നടപടിക്ക് ഒരുക്കം തുടങ്ങി. കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനോട് തോറ്റ രാജ്പുത്താകും പരാതി നല്‍കുക. രണ്ട് വോട്ടുകള്‍ അസാധുവാക്കിയ നടപടിയാണ് പട്ടേലിന്റെ വിജയകാരണം.
അതിനിടെ തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം നിന്ന ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ആറു പേര് ഉടന്‍ ബിജെപിയില്‍ ചേരും. മുന്‍മുഖ്യമന്ത്രി കൂടിയായ ശങ്കര്‍ സിങ്ങ് വഗേലയും ബിജെപിക്കാണ് വോട്ട് ചെയ്തതെങ്കിലും ബിജെപിയില്‍ ചേരുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.
വോട്ട് അസാധുവാണോയെന്ന് തീരുമാനിക്കേണ്ടത് വരണാധികാരിയാണ്, തെരഞ്ഞെടുപ്പ് കമ്മീഷനല്ല. ഇക്കാര്യത്തില്‍ കമ്മീഷന് ഒരധികാരവുമില്ല. വഗേല പറഞ്ഞു. മാത്രമല്ല പോളിങ്ങ് ഏജന്റായിരുന്ന കോണ്‍ഗ്രസ് നേതാവ് ഒരു വോട്ട് തട്ടിപ്പറിക്കാന്‍ ശ്രമിച്ചു, ചട്ടവിരുദ്ധമായി സീറ്റില്‍ നിന്ന് എഴുന്നേറ്റു. ഇക്കാര്യമെല്ലാം കോടതിയില്‍ ബോധ്യപ്പെടുത്തും. വഗേല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: