ന്യൂദല്‍ഹി: അന്യസംസ്ഥാന ലോട്ടറി നടത്തിപ്പിന്റെ പേരില്‍ കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കാന്‍ അനുവദിക്കില്ലെന്ന് ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക് പറഞ്ഞു. ലോട്ടറി കേസില്‍ കേരളം കക്ഷി ചേരാന്‍ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. ജി.എസ്.ടി സംബന്ധിച്ച് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലിയുമായി സംഭാഷണം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോട്ടറിക്ക് ഇരട്ട നികുതി ഏര്‍പ്പെടുത്തിയതിന് എതിരെ ഒരു കമ്പനി സിക്കിം ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.
18 നാണ് ലോട്ടറി കേസിന്റെ വാദം നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്രത്തോടൊപ്പം കേരളവും കേസില്‍ കക്ഷി ചേരും. പഞ്ചാബ്, ഗോവ, ബംഗാള്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളെ കൂടി ഏകോപിപ്പിച്ച് മുന്നോട്ട് നീങ്ങും.
ഹൈദരാബാദില്‍ ഇനി ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഭാവിനടപടികള്‍ സ്വീകരിക്കും. ജി.എസ്.ടി കൗണ്‍സിലിന് എതിരായ ആദ്യ കേസ് എന്ന നിലയില്‍ ഇതിനെ വളരെ ഗൗരവപൂര്‍വ്വം കാണുതായും ധനമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: