ുന്നപ്ര: മത്സ്യത്തൊഴിലാളികളെ ഭീതിയിലാഴ്ത്തി പുന്നപ്രയില്‍ അപ്രതീക്ഷിത കടല്‍ക്ഷോഭം. പകല്‍സമയം ആയതിനാല്‍ വന്‍ദുരന്തം ഒഴിവായി. അപകടത്തില്‍പ്പെടാതിരിക്കാന്‍ എണ്‍പതോളം വള്ളങ്ങള്‍ കരയ്ക്കു കയറ്റി.
ഇന്നലെ രാവിലെ പത്തരയോടെ പറവൂര്‍, കപ്പക്കട ഭാഗത്ത് ശാന്തമായിക്കിടന്ന കടലില്‍ സുനാമിയെ ഓര്‍മ്മപ്പെടുത്തുന്ന തരത്തില്‍ തിരകള്‍ ഉയര്‍ന്നു പൊങ്ങുകയായിരുന്നു. കടലില്‍ നങ്കുരമിട്ടു കിടന്ന വള്ളങ്ങള്‍ ഇതോടെ തകരും എന്ന സ്ഥിതിയിലെത്തി.
ഇതേത്തുടര്‍ന്ന് പറവൂര്‍, പുന്നപ്ര ഭാഗങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ സംഘടിച്ച് വള്ളങ്ങള്‍ ചള്ളി കടല്‍ത്തീരത്ത് എത്തിച്ചു. പിന്നീട് ജെസിബി ഉപയോഗിച്ച് വള്ളങ്ങള്‍ കരയ്ക്കു കയറ്റി. വീഞ്ചുപോലുള്ള ഭാരമുള്ള വസ്തുക്കള്‍ ഘടിപ്പിച്ചതിനാല്‍ ഇത്തരം വള്ളങ്ങള്‍ കരയ്ക്ക് കയറ്റാന്‍ ബുദ്ധിമുട്ടായതിനാലാണ് ജെസിബി ഉപയോഗിച്ചത്.
കഴിഞ്ഞവര്‍ഷം ആഗസ്റ്റ് രണ്ടിന് സമാനമായ സംഭവം രാത്രി ഉണ്ടായതിനെത്തുടര്‍ന്ന് ഇരുപത്തിയൊന്നോളം വള്ളങ്ങള്‍ പൂര്‍ണ്ണായി തകര്‍ന്നിരുന്നു. നഷ്ടപരിഹാരമായി ഒരുകോടി അറുപതുലക്ഷം രൂപ സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നല്‍കിയിട്ടില്ല.
കടല്‍ക്ഷോഭ വിവരം അറിയിച്ചപ്പോള്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ആക്ഷേപിച്ചതായും മത്സ്യത്തൊഴിലാളികള്‍ പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: