തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനും അനുബന്ധ ആവശ്യങ്ങള്‍ക്കുമായി 12.06 ഹെക്ടര്‍ ഭൂമികൂടി ഇനി ഏറ്റെടുത്ത് കൈമാറാനുണ്ടെന്ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിയമസഭയില്‍ അറിയിച്ചു.
നടപടികള്‍ പുരോഗമിച്ചു വരികയാണ്. ഭൂമി ഏറ്റെടുക്കാന്‍ 609 കോടി രൂപ ചെലവഴിച്ചു. കരാറില്‍ നിഷ്ക്കര്‍ഷിച്ചിട്ടുള്ള കാലയളവില്‍ തന്നെ തുറമുഖ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയും. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ചിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: