കാഞ്ഞാര്‍: പാസ് ഇല്ലാതെ മണല്‍ കയറ്റി വന്ന ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. പന്നിമറ്റം തേന്മാരി പുഴയിലെ നാലാട് ഭാഗത്ത് നിന്നും മണല്‍ കടത്തിക്കൊണ്ടുവന്ന ലോറിയാണ് പിടികൂടിയത്. കാഞ്ഞാര്‍ സര്‍ക്കിള്‍ ഓഫീസിന് സമീപം കൂരവളവല് നിന്നുമാണ് ലോറി പിടികൂടിയത്. മണല്‍ നിറച്ച ലോറി തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയോരത്തെ ഹോളോബ്രിക്സ് യൂണിറ്റിന് സമീപം നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. വാഹനം പിടിയിലായതോടെ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ മുങ്ങി. മൂന്ന് ദിവസം മുമ്പെയാണ് ലോറി പിടികൂടിയതെങ്കിലും ഇതുവരെ മണല്‍ കടത്തിയവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഈരാറ്റുപേട്ട സ്വദേശിയാണ് ലോറിയുമായി വന്നത് എന്നാണ് സൂചന. വെള്ളിയാമറ്റം പഞ്ചായത്തിലെ തേന്മാരി പുഴയില്‍ നിന്നും നിരന്തരം മണല്‍ കടത്ത് നടക്കുന്നുവെങ്കിലും പ്രതികള്‍ പിടിക്കപ്പെടാറില്ല. ചില രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാരുടെ പിന്തുണയോടെയാണ് ഇവിടെ നിന്നും മണല്‍ കടത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. മണല്‍ കടത്തിനെക്കുറിച്ച് നിരവധി പരാതികള്‍ പോലീസ്, റവന്യു അധികൃതര്‍ക്ക് നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: