തിരുവനന്തപുരം: എസ്എന്‍സി ലാവ്ലിന് കേസില്‍ കുറ്റപത്രം വിഭജിക്കണമെന്ന പിണറായി വിജയന്റെ ആവശ്യം കോടതി തള്ളി. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് ആവശ്യം തള്ളിയത്. ലാവ്ലിന് കമ്പനിക്കെതിരായ വാറണ്ട് നടപ്പാക്കാന്‍ സിബിഐയ്ക്ക് രണ്ട് മാസം കൂടി സമയം നല്കി.
എസ്എന്‍സി ലാവ്ലിന് കേസില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഏഴാം പ്രതിയാണ്. ലാവ്ലിന് കമ്പനി പ്രതിനിധികളെ ഹാജരാക്കാന്‍ സിബിഐയ്ക്ക് ഇതുവരെ കഴിയാത്ത സാഹചര്യത്തില്‍ കേസ് വിഭജിച്ച് മറ്റുള്ള പ്രതികളെ ഉള്‍പ്പെടുത്തി വിചാരണ ആരംഭിക്കണമെന്ന് പിണറായി വിജയന്റെ അഭിഭാഷകന് ഉള്‍പ്പടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. കേസ് ബോധപൂര്‍വ്വം നീട്ടിവെയ്ക്കാനാണ് സിബിഐ ശ്രമിക്കുന്നതെന്ന് പ്രതിഭാഗം കുറ്റപ്പെടുത്തി.
കനേഡിയന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി എത്രയുംപെട്ടെന്ന് വാറണ്ട് നടപ്പാക്കാനാണ് ശ്രമമെന്ന് സിബിഐ അഭിഭാഷകന് കോടതിയില്‍ ബോധിപ്പിച്ചു. കോടിയേരി ബാലകൃഷ്ണനെയും ശിവദാസമേനോനെയും കേസില്‍ പ്രതിചേര്‍ക്കണമെന്ന ഹര്‍ജിയില്‍ അടുത്ത മാസം പത്തിന് തുടര്‍വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: