കായംകുളം: സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഡി. അശ്വനി ദേവ്, നിയോജക മണ്ഡലം പ്രസിഡന്റ് മഠത്തില്‍ ബിജു തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പത്തിയൂരില്‍ സിപിഎം നേതാവിനെതിരെ ഇറക്കിയ നോട്ടീസിന്റെ പിതൃത്വം ബിജെപിയില്‍ ആരോപിച്ച് നേരത്തെ നടത്തിയ യോഗത്തില്‍ ‘നോട്ടീസിറക്കിയവനെ കണ്ടാല്‍ അവന്റെ കാര്യം പോക്കാണെന്ന്’ സിപി എം ജില്ലാ സെക്രട്ടറി സജി ചെറിയാന് പ്രഖ്യാപിച്ചിരുന്നു.
ഇതനുസരിച്ചാണ് ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതും കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നും അവര്‍ ആരോപിച്ചു. നിരവധി കേസുകളില്‍ പ്രതിയായ ഡിവൈഎഫ്ഐ നേതാവ് ഷാനിനെതിരെയും ഷാനിനെ വെട്ടിയവരെയും അറസ്റ്റു ചെയ്യണം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സിപിഎമ്മിന്റെ മറവില്‍ ഒരു പറ്റം ആളുകളുടെ അനധികൃത സ്വത്തുസമ്പാദനവും അധികാര ദുര്‍വിനിയോഗവുമാണ് പത്തിയൂരിനെ സംഘര്‍ഷ മേഖലയാക്കി മാറ്റുന്നത്.
സിപിഎം ഗ്രൂപ്പിന്റെ പേരില്‍ ക്വട്ടേഷന്‍ സംഘങ്ങളെ വളര്‍ത്തി വരുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഷാനിന്റെ കൈവിരലുകള്‍ വെട്ടിയതെന്നും ഇവര്‍ ആരോപിച്ചു. നിയോജക മണ്ഡലം സെക്രട്ടറിമാരായ എസ്. ജയകൃഷണന്, കെ. രാജേഷ്, ട്രഷറര്‍ രജിതാലയം രവീന്ദ്രന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: