ആലപ്പുഴ: വള്ളംകളിയോടനുബന്ധിച്ച് നഗരത്തിലൊട്ടാകെ സുരക്ഷ ശക്തമാക്കി. സുരക്ഷയുടെ ഭാഗമായി ആലപ്പുഴ നഗരം പൂര്‍ണ്ണമായും സിസിടിവി കാമറാ നിരീക്ഷണത്തിലായിരിക്കും.
സുരക്ഷാ ഡ്യൂട്ടിക്കും ട്രാഫിക് ക്രമീകരണങ്ങള്‍ക്കുമായും പുന്നമടയും പരിസര പ്രദേശങ്ങളും 14 സെക്ടറുകളായി തിരിച്ച് രണ്ടായിരം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ 20 ഡിവൈഎസ്പി, 33 സിഐ, 353 എസ്ഐ എന്നിവരുള്‍പ്പടെയാണിത്. രാവിലെ ആറു മുതല്‍ പോലീസുദ്യോഗസ്ഥരെ വിന്യസിക്കും. പുന്നമടക്കായലിലും ജനങ്ങളുടെ സുരക്ഷയ്ക്കായി 40 ബോട്ടുകളിലായി പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചു.
വള്ളംകളി നടക്കുന്ന പുന്നമടയിലും പരിസര പ്രദേശങ്ങളിലും ജനത്തിരക്കിനിടയില്‍ മാല മോഷണം, പോക്കറ്റടി മറ്റ് സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ തടയുന്നതിനായി ഷാഡോ പോലീസ് ഉദ്യോഗസ്ഥരെയും സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെയും മഫ്ടിയില് നിയോഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: