ആലപ്പുഴ: പാസ്സുള്ളവരെ മാത്രം പരിശോധിച്ച് കടത്തി വിടുന്നതിനായി ഫിനിഷിംഗ് പോയന്റ് പ്രധാന കവാടത്തിലേക്കുള്ള റോഡില്‍ ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്.
പവലിയനുകളില്‍ പാസില്ലാതെ ആരെയും കയറ്റില്ല. അതിക്രമിച്ചു കയറി സീറ്റ് കൈക്കലാക്കുന്നവരെ തടയും. ഇപ്രകാരം ആളുകളെ ബോട്ടിലും മറ്റും എത്തിക്കുന്നവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കും. രാവിലെ ആറു മുതല്‍ പാസ്സില്ലാത്ത ആരെയും പവലിയന് ഭാഗത്തേക്ക് കടത്തിവിടില്ല.
പാസ്സ് / ടിക്കറ്റുമായി പവലിയനില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ വള്ളംകളി തീരുന്നതിനുമുമ്പ് പുറത്തുപോയാല്‍ പിന്നിട് തിരികെ പ്രവേശിപ്പിക്കുന്നതല്ല. അനധികൃത പാസുകള്‍ പിടികൂടുന്നതിന് ഷാഡോ പോലീസിനെ വിന്യസിക്കും കര്‍ശന നിയമ നടപടി സ്വീകരിക്കും.
വള്ളംകളി കഴിഞ്ഞ് നെഹ്റുപവലിയനില് നിന്നും തിരികെ പോകുന്നവര്‍ക്കായി ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ട് ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. അപകടം ഒഴിവാക്കുന്നതിനായി ജനങ്ങള്‍ തിക്കുംതിരക്കും ഒഴിവാക്കണം. രാവിലെ എട്ടിനു ശേഷം ഒഫിഷ്യല്‍സിന്റെ അല്ലാത്ത ബോട്ടുകളും സ്പീഡ് ബോട്ടുകളും, വള്ളങ്ങളും മത്സരട്രാക്കില്‍ പ്രവേശിക്കാന്‍ പാടില്ല.
അപ്രകാരം പ്രവേശിക്കുന്ന വള്ളങ്ങളെ പിടിച്ചെടുക്കും. ജലയാനങ്ങളുടെ പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും മൂന്ന് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യുന്നതിന് ശുപാര്‍ശ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: