കൊച്ചി/പറവൂര്‍: കായിക രംഗത്ത് മികച്ച സംഭാവനകള്‍ നല്കിയ ഇന്ത്യന്‍ ഹോക്കി ടീം പരിശീലകന് പി.എ. റാഫേലിന് രാജ്യം ദ്രോണാചാര്യ നല്കി ആദരിക്കുന്നു. ഇന്ത്യന്‍ ഹോക്കിയില്‍ സമഗ്ര മാറ്റങ്ങള്‍ കൊണ്ടുവന്ന പരിശീലകനാണ് അദ്ദേഹം.
ഇരുപത്തിമൂന്ന് വര്‍ഷം മുമ്പ് വഴുതിപ്പോയ പുരസ്കാരമാണ് അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്.പറവൂര്‍ സ്വദേശിയായ റാഫേലിന് 1994ല്‍ ഇന്‍ഡ്യന്‍ ഹോക്കി ഫെഡറേഷന് ദ്രോണാചാര്യക്ക് ശുപാര്‍ശ ചെയ്തിരുന്നു. ഇത്തവണ ബഹുമതി തെന്നിമാറില്ലെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം.
ദ്രോണാചാര്യക്കായി ഇത്തവണ ശുപാര്‍ശ നടത്താനുള്ള എല്ലാ ഒരുക്കങ്ങളും അപേക്ഷിച്ചതുമെല്ലാം റാഫേലിന്റെ ശിഷ്യഗണങ്ങളാണ്. ് ഇന്ത്യന്‍ ഹോക്കിയില്‍ ് വലിയ മുന്നേറ്റം സൃഷ്ടിച്ച ഈ പരിശീലകന് പിന്നീട് ഹോക്കി ഫെഡറേഷനുമായി അകലുകയും തുടര്‍ന്ന് തായ്ലന്‍ഡിലും സിംങ്കപ്പൂരിലുമൊക്കെ പരിശീലകനായി പോവുകയും ചെയ്തു.
മാളയിലെ പൂപ്പത്തി പനക്കല്‍ കുടുംബാംഗമായ റാഫേലിന്റെ കുട്ടിക്കാലവും പഠനവുമെല്ലാം ചെന്നൈയിലായിരുന്നു. പഞ്ചാബില്‍ പാട്യാലയിലെ നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്ട്സില്‍ നിന്നും ഹോക്കി കോച്ചിംഗ് കോഴ്സ് പൂര്‍ത്തിയാക്കി 1971 ല്‍ അവിടെ ത്തന്നെ പരിശീലകനായി . പിന്നീട് ബംഗ്ളുരുവിലും ചെന്നൈയിലും പരിശീലകനായി.
1987-ല്‍ ദേശീയ വനിതാ ഹോക്കി ടീമിന്റേയും 1990-ല്‍ ദേശീയ അണ്ടര്‍ 21 ടീമിന്റെ കോച്ചാവുകയും ചെയ്തു. 1992 ല്‍ എയര്‍ ഇന്ത്യയുടെ സ്േപാണ്‍സര്‍ ഷിപ്പില്‍ നാഷ്ണല്‍ ഹോക്കി അക്കാദമി ആരംഭിച്ചപ്പോള്‍ അവിടെ ഹെഡ് കോച്ചായും ഡയറക്ടറുമായി .
1995 ഓടെ ഏഷ്യന്‍ ഹോക്കി ഫെഡറേഷന്റെ ഡവലപ്െമന്റ് പ്രോഗ്രാമിനു കീഴില്‍ തായ്ലന്റില് ദേശീയ പുരുഷ വനിതാ ടീമുകളുടെ പരിശീലകനായി ഇന്ത്യ വിടുകയായിരുന്നു .
1997 മുതല്‍ ഏഴ് വര്‍ഷക്കാലം സിംഗപ്പൂര്‍ ദേശീയ ഹോക്കി ടീമിന്റേയും 2006 വരെ മക്കാവു ഹോക്കി സംഘത്തിന്റേയും പരിശീലകനായിരുന്നു . പറവൂര്‍ കെടാമംഗലം മംഗലത്ത് റോഡിലുള്ള വീട്ടില്‍ ഭാര്യ ലളിതയോടൊപ്പം വിശ്രമജീവിതം നയിക്കുകയാണ് . മക്കളായ ഷെല്ലിയും ഷെറിനും ഓസ്ട്രേലിയയിലാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: