കോട്ടയം: സ്റ്റേഷനില്‍ പോലീസ് തൊപ്പിധരിച്ച് സെല്‍ഫിയെടുത്ത ഡിവൈഎഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യാതെ പോലീസ് ഉരുണ്ടുകളിക്കുന്നു. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മിഥുന് എന്ന അമ്പിളിയാണ് സ്റ്റേഷനില്‍ പോലീസ് തൊപ്പി ധരിച്ച് സെല്‍ഫി എടുത്തത്.
പോലീസിന്റെ ഔദ്യോഗിക ചിഹ്നം ദുരുപയോഗം ചെയ്ത കുറ്റത്തിന് ഇയാളെ അറസ്റ്റ് ചെയ്യുമെന്നും സെല്‍ഫി എടുത്ത മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. സംഭവം നടന്ന് നാലുദിവസം കഴിഞ്ഞിട്ടും പോലീസിന്റെ ഭാഗത്തുനിന്നും യാതൊരു നടപടി ഉണ്ടായിട്ടില്ല. കോട്ടയം ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സാജു വര്‍ഗീസിനാണ് അന്വേഷണ ചുമതല. അമ്പിളിയുടെ അറസ്റ്റ് വൈകുന്നതിന് പിന്നില്‍ സിപിഎം നേതാക്കളുടെ ഇടപെടലാണെന്ന് ആരോപണമുണ്ട്.
രാഷ്ട്രീയ സമരങ്ങളുടെ പേരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാത്ത കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പോലീസാണ് അമ്പിളിയെപ്പോലുള്ള ക്രിമിനലുകളെ സംരക്ഷിക്കുന്നത്. തൊപ്പിവിവാദം ചാര്ച്ചയാകുകയും ദേശീയ മാധ്യമങ്ങള്‍ വിഷയം ഏറ്റെടുക്കുകയും ചെയ്തിരുന്നു. പോലീസിലെ ഉന്നതരുടെ ഒത്തുകളി തൊപ്പി വിവാദത്തിലും ഇതോടെ വ്യക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: