തിരുവനന്തപുരം: ന്യൂസ് 18 ചാനലില്‍ തൊഴില്‍ പീഡനം ആരോപിച്ച് ദളിത് മാധ്യമപ്രവര്‍ത്തക ആത്മഹത്യയ്ക്കു ശ്രമിച്ചെന്ന സംഭവത്തില്‍ നാലു മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചാനലിന്റെ എഡിറ്റര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നാലുപേര്‍ക്കെതിരെയാണ് തുമ്പ പോലീസ് കേസെടുത്തത്.
ആത്മഹത്യ പ്രേരണക്കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. വഞ്ചിയൂര്‍ പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് തുമ്പ പോലീസിനു കൈമാറുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ചാനലിന്റെ തിരുവനന്തപുരം ബ്യൂറോയിലെ ജീവനക്കാരി ആത്മഹത്യയ്ക്കു ശ്രമിച്ചത്. ജോലി മോശമാണെന്ന് കാണിച്ചു ചാനലിലെ പതിനേഴു ജീവനക്കാര്‍ക്ക് എച്ച്ആര്‍ വിഭാഗം നോട്ടീസ് നല്‍കിയിരുന്നു.
ഇതില്‍ ഉള്‍പ്പെട്ട ജീവനക്കാരിയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. തൊഴില്‍ നഷ്ടപ്പെടുമെന്നതടക്കം മാനസികമായി പീഡിപ്പിച്ചതു മൂലം ആത്മഹത്യ ചെയ്യുന്നെന്നു പെണ്‍കുട്ടി സഹപ്രവര്‍ത്തകരെ അറിയിച്ചിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: