കോഴിക്കോട്: രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വീട്ടില്‍ സൂക്ഷിച്ച രണ്ട് ആനക്കൊമ്പുകളും നോട്ടെണ്ണുന്ന രണ്ട് യന്ത്രങ്ങളും പിടികൂടി.
മാവൂര്‍ കണ്ണിപറമ്പ് ഇലഞ്ഞിക്കല്‍ കൃഷ്ണന്റെ വീട്ടില്‍ നിന്നാണ് ഇവ പിടികൂടിയത്.
മറിച്ചുവില്ക്കുന്നതിനായാണ് ഇവര്‍ ആനക്കൊമ്പ് വാങ്ങിയതെന്ന് സംശയിക്കുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആനക്കൊമ്പ് വിറ്റ് കിട്ടുന്ന പണം എണ്ണുന്നതിനായാണ് നോട്ടെണ്ണുന്ന യന്ത്രങ്ങള്‍ സൂക്ഷിച്ചതെന്നാണ് കരുതുന്നത്. വീട്ടുടമസ്ഥന് കൃഷ്ണന്, മകന് ശിവരാമകൃഷ്ണന് എന്നിവരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. ഇവരെ താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് കൈമാറും.
ഫ്ളയിങ് സ്ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം. പത്മനാഭന്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. പ്രദീപ്കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ പി. റജിമോന്‍, പി. വിജയന്, കെ.എസ്. നിഥിന്, എ. ആസിഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: