സിക്കിം: ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം മുറുകുന്നതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ കൂടുതൽ സൈനികരെ വിന്യസിച്ചു. അരുണാചൽ പ്രദേശിന്റെ 1400 കിലോമീറ്റർ വരുന്ന അതിർത്തി പ്രദേശങ്ങളിലാണ് കൂടുതലായി സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്.
സിക്കിം- അരുണാചൽപ്രദേശ് ഭാഗങ്ങളിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകാൻ സാധ്യതയുള്ളതിനാലാണ് ഇത്തരത്തിലൊരു നീക്കമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. അതിര്‍ത്തിയിലെ സ്ഥിതിഗതികളുടെ വിശദമായ വിലയിരുത്തലിനുശേഷമാണ് നടപടി.
സേനാവിന്യാസത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. 45,000-ത്തോളം സൈനികരെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍, എട്ട് ആഴ്ചയായി സംഘര്‍ഷം നിലനില്‍ക്കുന്ന ദോക് ലാമില്‍ സൈനികരുടെ എണ്ണം വര്‍ധിപ്പിച്ചിട്ടില്ല. 350 -ഓളം സൈനികരാണ് ഈ ഭാഗത്തുള്ളത്.
കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിനും മറ്റുമായി സൈനികരെ 9000 അടിവരെ ഉയരത്തിലാണ് വിന്യസിച്ചിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ടു ചെയ്തു. വടക്ക് കിഴക്കന്‍ മേഖലയിലെ വ്യോമസേനാ യൂണിറ്റുകളോടും സജ്ജരായിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: