തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിയെച്ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. പാദ്ധതി വേണ്ടെന്നാണ് പാര്‍ട്ടി നിലപാടെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം ഹസന് പറഞ്ഞു. പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ ശക്തമായ സമരപരിപാടികള്‍ തുടങ്ങുമെന്നും ഹസന് പറഞ്ഞു.
അതിരപ്പിള്ളിയില്‍ പൊതു ചര്‍ച്ച വേണമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. സമവായ ചര്‍ച്ചകളിലൂടെയാണ് പദ്ധതി നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരുമുണ്ട്. ഈ സാഹചര്യത്തില്‍ ചര്‍ച്ചകള്‍ നടത്തി മുന്നോട്ടു പോകണം. എന്നാൽ, പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് വേണ്ടെതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് എം.എം ഹസന് രംഗത്ത് എത്തിയത്.
പദ്ധതി വേണ്ടെന്ന കാര്യത്തില്‍ യുഡിഎഫ് ഒറ്റക്കെട്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. സര്‍ക്കാരിന്റെ ഏകപക്ഷീയ നിലപാടുകളെയാണ് ഉമ്മന്‍ചാണ്ടി എതിര്‍ത്തതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഉമ്മന്‍ചാണ്ടിയെ അനുകൂലിച്ച് വൈദ്യുതി മന്ത്രി എം.എം മണി രംഗത്തെത്തി. ഉമ്മന്‍ചാണ്ടിയുടെ നിലപാടിനോട് യോജിപ്പാണെന്നും വിവാദങ്ങള്‍ ഉണ്ടാക്കുന്നത് നല്ലതിനല്ലെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി കേരളത്തിന്റെ ഭാവിക്ക് നല്ലതാണ്. സമവായത്തിലുടെ പദ്ധതി നടപ്പാക്കുമെന്നും എം.എം മണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: