ലക്നൗ: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂർ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജില്‍ 63 കുട്ടികൾ മരിക്കാനിടയായ സംഭവത്തെ അപലപിച്ച് നെബേല്‍ പുരസ്കാര ജേതാവ് കൈലാഷ് സത്യാര്‍ഥി. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്തെ പൊതുചികിത്സാ സംവിധാനങ്ങളില്‍ ദശകങ്ങളായി തുടരുന്ന അഴിമതിയെ ഉന്മൂലനം ചെയ്യാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശക്തമായ ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.യു.പിയില്‍ ഉണ്ടായത് ദുരന്തമല്ല, അതൊരു കൂട്ടക്കൊലയാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷമായി എന്നത് കുട്ടികള്‍ ഇങ്ങനെയാണോ മനസിലാക്കേണ്ടതെന്ന് സത്യാര്‍ഥി ട്വീറ്റ് ചെയ്തു.
ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി 63 ലേറെ കുട്ടികളാണ് ഒാക്സിജന്‍ കിട്ടാതെ മരിച്ചത്. സംഭവത്തില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തവിട്ടിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ലിക്വിഡ് ഒാക്സിജന്‍ നല്കിയ മൂന്നു കുട്ടികളും പിന്നീട് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: