കണ്ണൂര്‍:പ്രക്ഷുബ്ധമായ കടലില്‍ കുടുങ്ങിയ ആറ് മത്സ്യത്തൊഴിലാളികളെ മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ സമയോചിത രക്ഷാപ്രവര്‍ത്തനത്തിലൂടെ രക്ഷപ്പെടുത്തി. മത്സ്യബന്ധനത്തിനായി അഴീക്കല്‍ ഹാര്‍ബറില്‍ നിന്നും പുറപ്പെട്ട തമിഴ്നാട് രജിസ്ട്രേഷനുള്ള ഫൈബര്‍ വള്ളമാണ് ഉച്ചയോടെ അഴീക്കലില്‍ നിന്നും 10 നോട്ടിക്കല്‍ മൈല്‍ അകലെ പ്രക്ഷുബ്ദമായ കടലില്‍ കുടുങ്ങിയത്. ശക്തമായ കാറ്റില്‍ ഫൈബറില്‍ വെള്ളം കയറി മോട്ടോര്‍ തകരാറിലാകുകയും പ്രക്ഷുബ്ധമായ കടലില്‍പ്പെട്ട് വള്ളത്തിന്റെ അണിയത്ത് ചോര്‍ച്ച സംഭവിക്കുകയും ചെയ്തു. അടുത്തൊന്നും തന്നെ മറ്റ് മത്സ്യബന്ധനയാനങ്ങളില്ലാത്തത് തൊഴിലാളികളെ ഭീതിയിലാഴ്ത്തി. തുടര്‍ന്ന് അഴീക്കല്‍ തീരദേശ പോലീസിലും തുടര്‍ന്ന് കടല്‍ പട്രോളിങ്ങ് കഴിഞ്ഞ് അഴീക്കലില്‍ നിന്നും മടങ്ങുകയായിരുന്ന മറൈന്‍ എന്‍ഫോഴ്സ്മെന്റിലും വിവരമറിയിച്ചതാണ് രക്ഷാപ്രവര്‍ത്തനത്തിന് വഴിത്തിരിവായത്. വിവരം ലഭിച്ചയുടന്‍ പ്രക്ഷുബ്ദമായ കടലില്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് എസ്ഐ വി.ഡി.ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷാപ്രവര്‍ത്തനത്തിനായി ലഭ്യമായ കേവല വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജിവന് പണയം വെച്ച് അപകടസ്ഥലത്തക്ക് കുതിച്ചു. എന്നാല്‍ കടല്‍ പ്രക്ഷുബ്ദമായതിനാല്‍ ഭീതി വിതച്ച് ഉയര്‍ന്ന് പൊങ്ങുന്ന തിരമാലകളില്‍പ്പെട്ട് രണ്ട് മണിക്കൂറോളമെടുത്താണ് അപകട സ്ഥലത്തെത്തിയതും രക്ഷാപ്രവര്‍ത്തനത്തത്തിന് നേത്യത്വം നല്കിയതും. പ്രായമായ രണ്ട് തൊഴിലാളികളെ സുരക്ഷിതമായി മറൈന്‍ എന്‍ഫോഴ്സ്മെന്റ് ബോട്ടില്‍ കയറ്റിയെങ്കിലും തന്റെ ആകെയുള്ള സമ്പാദ്യം ഉപേക്ഷിക്കാന്‍ ബോട്ടുടമസ്ഥന്‍ തയ്യാറാവാത്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. കടല്‍ പ്രക്ഷുബ്ദമായി വള്ളത്തിന്റെ അമരം ഭാഗികമായി തകര്‍ന്നതിനെ തുടര്‍ന്ന് അവസാന നിമിഷം ഉടമസ്ഥനെയടക്കം രക്ഷപ്പെടുത്തി മൂന്ന് മണിക്കൂറോളമെടുത്ത് വൈകുന്നേരം അഞ്ചരയോടുകൂടിയാണ് സൂസഡിമന് (46), ബ്രിട്ടോ (26), റൈമണ്‍ ലോപ്പസ് (23), നാസര്‍ (47), ഹരിദാസന് (58), സുനില്‍ കുമാര്‍ (36) എന്നീ 5 തൊഴിലാളികളെയും സുരക്ഷിതമായി അഴീക്കല്‍ ഹാര്‍ബറില്‍ എത്തിക്കാന്‍ സാധിച്ചത്. രക്ഷപ്പെട്ടവരില്‍ തമിഴ്നാട് സ്വദേശികളായ രണ്ട് പേരൊഴികെയുള്ളവര്‍ മലയാളികളാണ്. മറൈന്‍എന്‍ഫോഴ്സ്മെന്റ് എസ്ഐ. വി.ഡി.ബാബു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.മുരളീധരന്, സിവില്‍ പോലീസ് ഓഫീസര്‍ ഷിനില്‍ വടക്കേക്കണ്ടി, റസ്ക്യൂ ഗാര്‍ഡ് ഷൈജു, സ്രാങ്ക് അജിത്ത്, ബോട്ട് സ്റ്റാഫ് അയുബ്, െ്രെഡവര്‍ ബിജോയി എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: