കൊച്ചി: പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം കേരളത്തില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട്് അന്വേഷിപ്പിക്കണമെന്ന് ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു. അക്രമങ്ങളുടെ ആസൂത്രണം, ഗൂഢാലോചന, ലക്ഷ്യം തുടങ്ങിയവയാണ് അന്വേഷിക്കേണ്ടത്.
രാഷ്ട്രീയ കൊലപാതകങ്ങള്‍ എല്ലാക്കാലത്തുമുണ്ടായിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കൊലപാതകമാണ്. പോലീസിന്റെ പക്ഷപാതപരമായ പെരുമാറ്റം ഇതാണ് സൂചിപ്പിക്കുന്നത്. ആക്രമണങ്ങള്‍ക്ക് പിന്നില്‍ സിപിഎമ്മാണ്. അതുകൊണ്ടാണ് ബുദ്ധിജീവികളും സാംസ്കാരിക നായകന്മാരും മൗനം പാലിക്കുന്നതെന്നും യോഗം വിലയിരുത്തി.
അഭിഭാഷക ക്ഷേമനിധിയിലെ തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കണം. പത്തുവര്‍ഷമായി ഓഡിറ്റിംഗ് നടത്താത്ത ക്ഷേമനിധിയില്‍ 70 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നിട്ടുള്ളത്. ചില ഉന്നതന്മാര് ഇടപെട്ട് അഴിമതിക്കാരെ രക്ഷിക്കാനാന്‍ ശ്രമം നടത്തുകയാണെന്നും യോഗം ആരോപിച്ചു.
സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.സി.കെ. ശ്രീനിവാസന് അദ്ധ്യക്ഷത വഹിച്ചു.
ദേശീയ സെക്രട്ടറി അഡ്വ. ആര്. രാജേന്ദ്രന്, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ബി. അശോക്, അഭിഭാഷകരായ ബി. രവീന്ദ്രന്, എ. പ്രതീശ്, വി.എന്‍. രാജീവന്, എം.എ. വിനോദ്, പി.എല്‍. ബാബു, എ.ആര്. ഗംഗാദാസ്, ബി. രാജേഷ്, ആര്. അമ്പിളി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: