അഞ്ചല്‍: വാട്ടര്‍ടാങ്കിലാക്കി കൊണ്ടുവന്ന കക്കൂസ് മാലിന്യം ജനവാസ മേഖലയിലെ റോഡില്‍ തള്ളാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ഒന്‍പതരയോടെ കുരുവിക്കോണം കുന്നുംപുറത്തെ ജനവാസ പ്രദേശത്താണ് മാലിന്യം തള്ളാനുള്ള ശ്രമം നടന്നത്.
നാട്ടുകാരില്‍ ചിലര്‍ കണ്ടതോടെ കൂടുതല്‍ ആളുകള്‍ എത്തിച്ചേര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരെ പിടികൂടി പോലീസിന് കൈമാറി. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. വടമണ്‍ രാജ് വിഹാറില്‍ പ്രതീപ് കുമാറി (41)നെതിരേ പൊലീസ് കേസെടുത്തു.
വട്ടമണ്‍ പാലത്തിനു് സമീപത്തു നിന്നും മാലിന്യവുമായെത്തിയവര് സഞ്ചരിച്ച രണ്ട് ബൈക്കുകളും നാട്ടുകാര്‍ പിടികൂടി പോലീസില്‍ എല്‍പ്പിച്ചു. ബൈക്കിലെത്തിയവര്‍ ബൈക്ക് ഉപേക്ഷിച്ചിട്ട് ഓടി മറഞ്ഞു. ഏറെ നാളായി മാലിന്യം തള്ളുന്നതിനാല്‍ ഈ പ്രദേശത്ത് ദുര്‍ഗന്ധം അസഹനീയമാണ്.
അഞ്ചല്‍ ചന്തമുക്കിലെ ഒരു ബേക്കറിയില്‍ നിന്നുള്ള മാലിന്യമാണ് തോട്ടിലേക്ക് തള്ളാന്‍ കൊണ്ടുവന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
അഞ്ചല്‍ പോലീസെത്തി ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: