പല്ലേക്ലേ: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക പതറുന്നു. ചായയ്ക്ക് പിരിയുമ്പോള്‍ 14 ഓവറില്‍ 61 റണ്‍സെടുക്കുന്നതിനിടെ ശ്രീലങ്കയ്ക്ക് 4 വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍മാരായ ഉപുല്‍ തരംഗ(5)യെയും ദിമുത് കരുണരത്ന(4)യെയും അടുത്തടുത്ത ഓവറുകളില്‍ ഷാമി പുറത്താക്കിയപ്പോള്‍ കുശാല്‍ മെന്‍ഡിസ്(18) റണ്ണൗട്ടാവുകയായിരുന്നു.
ആഞ്ജലോ മാത്യൂസിനെ(പൂജ്യം) ഹര്‍ദ്ദിക് പാണ്ഡ്യ വിക്കറ്റിനു മുന്നില്‍ കുരുക്കി. കഴിഞ്ഞ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ കരുണരത്നയെയും കുശാല്‍ മെന്‍ഡിസിനെയും ആദ്യമേ നഷ്ടപ്പെട്ടത് ലങ്കയ്ക്ക് തിരിച്ചടിയായി. 13 റണ്‍സെടുത്ത ക്യാപ്റ്റന്‍ ചാഡിമാലും 14 റണ്‍സെടുത്ത ഡിക്വാലയുമാണ് ക്രീസില്‍.
അതേസമയം ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 487 റണ്‍സിന് പുറത്തായി. കന്നി ടെസ്റ്റ് സെഞ്ച്വറി നേടിയ ഹര്‍ദ്ദിക് പാണ്ഡ്യയുടെ(108) ഒറ്റയാള്‍ പോരാട്ടമാണ് അവസാന ദിവസം ഇന്ത്യയ്ക്ക് മാന്യമായ സ്കോര്‍ സമ്മാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: