കുട്ടനാട്: കര്‍ഷകര്‍ക്ക് ആശ്വാസമായി കഴിഞ്ഞ പുഞ്ചക്കൃഷിക്കു സംഭരിച്ച നെല്ലുവില കുടിശിക ബാങ്കുകളില്‍ എത്തി. ജില്ലയില്‍ കേന്ദ്ര–സംസ്ഥാന വിഹിതത്തിലെ കുടിശികയായ 92 കോടി രൂപയാണു സിവില്‍ സപ്ലൈസ് കഴിഞ്ഞദിവസം വിവിധ ബാങ്കുകള്‍ക്കു കൈമാറിയത്.
അടുത്ത ആഴ്ചയോടെ പണം കര്‍ഷകര്‍ക്ക് ലഭിക്കും. മാര്‍ച്ച് 31 വരെയുള്ള കേന്ദ്ര വിഹിതമായ 90 കോടി രൂപയും മേയ് ഏഴുവരെയുള്ള സംസ്ഥാന വിഹിതമായ രണ്ടു കോടി രൂപയുമാണു കുടിശിക ആയിരുന്നത്.
രണ്ടാംകൃഷിയുടെ നെല്ലു സംഭരിക്കുവാനുള്ള റജിസ്ട്രേഷന് സിവില്‍ സപ്ലൈസ് ആരംഭിച്ചു. സപ്തംബര്‍ ഒന്പതിനു മുന്‍പായി കര്‍ഷകര്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. ഒാണ്‍ലൈന്‍ വഴിയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്.
സ്വന്തമായി കൃഷിയിറക്കുന്ന നിലം ഉടമകള്‍ കരം അടച്ച രസീതും, ആധാര്‍, ബാങ്ക് പാസ് ബുക്ക് രേഖകളും, പാട്ടകര്‍ഷകര്‍ 100 രൂപയുടെ മുദ്രപ്പത്രവും ആധാര്‍, ബാങ്ക് പാസ്ബുക്ക് രേഖകളും റജിസ്ട്രേഷനായി സമര്‍പ്പിക്കണം.
ആധാര്‍ ഇല്ലാത്തവര്‍ക്കു റജിസ്ട്രേഷന് ചെയ്യാന്‍ സാധിക്കുകയില്ല. ഈ സീസണ് മുതല്‍ പിആര്‍എസ് ലഭിച്ചു 10 ദിവസത്തിനുള്ളില്‍ ലോണ്‍ ലഭിക്കുന്ന സൗകര്യം ലഭ്യമാണ്. ആദ്യഘട്ടത്തില്‍ ബാങ്ക് ഓഫ് ബറോഡ, ഫെഡറല്‍ ബാങ്ക്, കാനറ ബാങ്ക് എന്നിവിടങ്ങളിലാണു പദ്ധതി നടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: