തൊടുപുഴ: സംസ്ഥാനത്തെ ബിജെപിയുടെ വളര്‍ച്ചയില്‍ വിരളിപൂണ്ട ഇടത്-വലത് മുന്നണികളാണ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം വേലായുധന്. തൊടുപുഴയില്‍ നടന്ന ബിജെപി നിയോജകമണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിയില്‍ മുങ്ങികുളിച്ചതിന് ശേഷമാണ് കോണ്‍ഗ്രസിന്റെ ഭരണം പോയത്. 307 കോടിയുടെ ലാവ്ലിന് അഴിമതില്‍ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രിയാണ് ഇന്ന് നാട് ഭരിക്കുന്ന്. ഇവരിരുവരുമാണ് പാര്‍ട്ടിയ്ക്ക് പങ്കില്ലാത്ത കേസില്‍ ബിജെപിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ആരോപണങ്ങളെയെല്ലാം നേരിട്ട് ബിജെപി സംസ്ഥാനത്ത് വന്‍ശക്തിയായി തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ നിയോജകമണ്ഡലം പ്രസിഡന്റ് റ്റി.എസ് രാജന് അധ്യക്ഷത വഹിച്ചു. രാവിലെ 10 ന് ആരംഭിച്ച പരിപാടി വൈകിട്ട് നാല് വരെ നീണ്ടു.
സമ്മേളനത്തില്‍ വിവിധ വിഷയങ്ങളെ മുന്‍നിര്‍ത്തി ജന്മഭൂമി മുന്‍ പത്രാധിപര്‍ പി.നാരായണ്‍ജി, തപസ്യ സംസ്ഥാന ഭാരവാഹി അഡ്വ. കെ പി വേണുഗോപാല്‍, ബിജെപി ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമള്‍, സംസ്ഥാന സമിതിയംഗം പി എ വേലുകുട്ടന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: