അടിമാലി: വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെ അപമാനിതനായ അടിമാലി പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ രണ്ടു ദിവസമായി കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
കഞ്ഞിക്കുഴി സ്വദേശി റെജി കെ.എസിനെയാണ് കാണാതായത്. രണ്ട് ദിവസമായി ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്.ശനിയാഴ്ച വൈകീട്ട് മൂന്നാറില്‍ ഇയാളെ കണ്ടിരുന്നതായ വിവരത്തെ തുടര്‍ന്ന് അടിമാലി സി.ഐയുേെടഅന്വേഷണ സംഘം തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. രണ്ടു ദിവസത്തിനു ശേഷം ഇന്നലെ വൈകുന്നേരത്തോടെ പോലീസുകാരന്റെ ഭാര്യ അടിമാലി സ്റ്റേഷനില്‍പരാതി നല്‍കുന്നത്. ഇതിനു മുമ്പുതന്നെ രഹസ്യാന്വേഷണം തുടങ്ങിയിരുന്നു. ഇയാളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശം നല്കിയ അടിമാലി സ്റ്റേഷനിലെ തന്നെ എഎസ്ഐ സന്തോഷ് ലാലിനെ അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ജില്ല പോലീസ് മേധാവി സര്‍വ്വീസില്‍ നിന്നും കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: