ന്യൂദല്‍ഹി: ഇന്ത്യയിലെ ആദ്യ ഏവിയേഷന്‍ സര്‍വ്വകലാശാല യുപി റായ്ബറേലിയിലെ ഫുര്‍സത്ഗഞ്ചില്‍ ഈ മാസം 18ന് ഉദ്ഘാടനം ചെയ്യും. കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജ്പതി രാജു, സഹമന്ത്രി ജയന്ത് സിന്‍ഹ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും അമേത്തി എംപിയുമായ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
നിലവില്‍ വ്യോമയാന മന്ത്രാലയത്തിനു കീഴില്‍ സ്വയം ഭരണാധികാരമുള്ള സര്‍വ്വകലാശാലയായി പ്രവര്‍ത്തിപ്പിക്കാനാണ് കേന്ദ്ര സര്‍വ്വകലാശാല തീരുമാനിച്ചിരിക്കുന്നത്. വിമാനം പറത്തലിനുള്ള പരിശീലനം, ഗവേഷണം തുടങ്ങിയവയാണ് ഈ സര്‍വ്വകലാശാലയിലെ പാഠ്യ വിഷയങ്ങള്‍.
റിട്ടയേര്‍ഡ് എയര്‍ വൈസ് മാര്‍ഷല്‍ നളിന്‍ ടണ്ടനാണ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍. 2018ല്‍ ഫുര്‍സത്ഗഞ്ച് ക്യാമ്പസില്‍ നിന്ന് ഫ്ളാഗ്ഷിപ്പ് പരിപാടി നടത്താനും സര്‍വ്വകലാശാല തീരുമാനിച്ചിട്ടുണ്ട്.
വ്യോമയാന സര്‍വ്വകലാശാല പ്രവര്‍ത്തനം ആരംഭിക്കാന്‍ 2013ല്‍ കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നല്‍കിയതാണ്. തുടര്‍ന്ന് രാജീവ്ഗാന്ധി ദേശീയ വ്യോമയാന സര്‍വ്വകലാശാല ബില്‍ 2013 സെപ്തംബര്‍ 19ന് രാഷ്ട്രപതിയുടെ അംഗീകാരവും നേടി ഗസറ്റ് വിജ്ഞാപനം നടത്തിയിരുന്നു. റായ്ബറേലിയുടേയും അമേത്തിയുടേയും അതിര്‍ത്തിയിലാണ് ഫുര്‍സത്ഗഞ്ച്. എവിയേഷന്‍ എംബിഎ കോഴ്സുകൂടി സര്‍വ്വകലാശാലയില്‍ ആരംഭിക്കാന്‍ താല്പര്യമുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: